Wednesday, July 18, 2018

വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്, കൊച്ചുപറമ്പില്‍ മാര്‍ കൂറിലോസ് എന്നിവര്‍ മെത്രാന്മാരാകുന്നു (1908)

186. മലയാളത്തു മെത്രാന്മാര്‍ മരിച്ചുപോയതിനു പകരം മെത്രാന്മാരെ വാഴിക്കുന്നതിനെപ്പറ്റി പാത്രിയര്‍ക്കീസ് ബാവായ്ക്കു പോയ എഴുത്തുകള്‍ക്കു മറുപടിയായി സ്ഥാനമേല്‍ക്കാനുള്ള ആളുകളെ ഊര്‍ശ്ലേമില്‍ അയച്ചാല്‍ അവിടെ വച്ചു വാഴിക്കാമെന്നും പാത്രിയര്‍ക്കീസ് ബാവാ ഊര്‍ശ്ലേമില്‍ എത്താമെന്നും ................സരിച്ചു 1083 കുംഭം 15-നു സുറിയാനി കണക്കില്‍ 1908 കുംഭം 14-നു വ്യാഴാഴ്ച ............ പള്ളിക്കാരുടെ ഒരു പൊതുയോഗം കോട്ടയത്തു സെമിനാരിയില്‍ കൂടി. ഈ യോഗത്തില്‍ മല്ലപ്പള്ളി ഇടവകയില്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് റമ്പാനെയും മുളന്തുരുത്തി ഇടവകയില്‍ കൊച്ചുപറമ്പില്‍ പൗലോസ് റമ്പാനെയും മെത്രാന്‍ സ്ഥാനത്തേയ്ക്കു തിരഞ്ഞെടുത്തു. ഇവരെ മീന മാസത്തില്‍ ഊര്‍ശ്ലേമിലേക്കയച്ചു. ക്യംന്താ ഞായറാഴ്ചയുടെ തലേദിവസമായ ദുഃഖശനിയാഴ്ച ഊര്‍ശ്ലേമില്‍ എത്തിയതായി എഴുതി വന്നിട്ടുണ്ട്. 

187. മേല്‍ 93-ാം വകുപ്പില്‍ പറയുന്ന മാര്‍ ശെമവൂന്‍ അത്താനാസ്യോസ് ബാവായോടു കൂടെ വന്ന പരദേശക്കാരന്‍ സ്ലീബാ ശെമ്മാശ് ബാവായുടെ മരണശേഷം മലയാളത്തു തന്നെ താമസിച്ചശേഷം രണ്ടു വര്‍ഷം മുമ്പ് സ്വദേശത്തേക്കു മടങ്ങിപ്പോയി ........... മൂസലില്‍ വച്ചു റമ്പാന്‍സ്ഥാനം ഏറ്റു. പിന്നീട് 1908 മീനം സുറിയാനി കണക്കില്‍ 2-നു .......... ഞായറാഴ്ച മര്‍ദ്ദീനില്‍ വച്ചു ടി സ്ലീബാ റമ്പാനെ ഒസ്താത്യോസ് എന്ന സ്ഥാനപ്പേരില്‍ മെത്രാനായി ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് വാഴിച്ചിരിക്കുന്നു. ഇദ്ദേഹത്തെ മലയാളത്തേക്കു ദെലഗാദായി അയക്കാനാണ് വാഴിച്ചത്. 

188. മേല്‍ 186-ാം വകുപ്പില്‍ പറയുന്ന ഗീവര്‍ഗീസ് റമ്പാനും പൗലൂസ് റമ്പാനും ഊര്‍ശ്ലേമില്‍ എത്തിയശേഷം പാത്രിയര്‍ക്കീസ് അബ്ദുള്ളാ ഇഗ്നാത്യോസ് ബാവാ ഊര്‍ശ്ലേമില്‍ എഴുന്നെള്ളുകയും അവിടെ വച്ചു 1908 ഇടവം (ഈയോര്‍) 18-നു മെയ് 31-നു ഞായറാഴ്ച മേല്‍പറഞ്ഞ രണ്ടു റമ്പാന്മാരെയും മെത്രാന്മാരായി വാഴിക്കയും ചെയ്തു. ഇവരില്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് റമ്പാന് സ്ഥാനപ്പേര്‍ ദീവന്നാസ്യോസ് എന്നും കൊച്ചുപറമ്പില്‍ പൗലൂസ് റമ്പാനു സ്ഥാനപ്പേര്‍ കൂറിലോസ് എന്നും ആകുന്നു. വാഴ്ചയ്ക്കു പാത്രിയര്‍ക്കീസ് ബാവായോടുകൂടെ ഊര്‍ശ്ലേമിന്‍റെ ഈവാനിയോസ് ഏലിയാസ് ബാവായും മേല്‍വകുപ്പില്‍ പറയുന്ന ഒസ്താത്യോസ് സ്ലീബാ ബാവായും ഉണ്ടായിരുന്നു. ഇവരെ കൂടാതെ ഊര്‍ശ്ലേമിന്‍റെ ഈഗുപ്തായ പാത്രിയര്‍ക്കീസും അര്‍മ്മനായ പാത്രിയര്‍ക്കീസും അവരുടെ സ്ഥാനവസ്ത്രങ്ങളോടുകൂടെ സ്ഥാനാഭിഷേകത്തില്‍ സംബന്ധിക്കുകയുണ്ടായി. യൗനായ പാത്രിയര്‍ക്കീസിന്‍റെ ഒരു പ്രതിപുരുഷനും ഹാജരുണ്ടായിരുന്നു. 

189. മേല്‍ 187-ാം വകുപ്പില്‍ പറയുന്ന മാര്‍ ഒസ്താത്തിയോസ് സ്ലീബാ മെത്രാപ്പോലീത്തായെ മലയാളത്തേക്ക് പാത്രിയര്‍ക്കീസ് ബാവായുടെ തഹലൂപ്പായായി നിയമിച്ചതനുസരിച്ചു അദ്ദേഹവും മേല്‍വകുപ്പില്‍ പറയുന്ന മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ മലങ്കരയുടെ മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് മെത്രാപ്പോലീത്തായുടെ സഹായിയായും മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായെ മലങ്കരെ തീബേലിന്‍റെ മെത്രാനായും സ്ഥാത്തിക്കോന്‍ കൊടുത്തു അയക്കയാല്‍ ഇവരും 1908 മിഥുനം 29-നു (സുറിയാനി കണക്ക്) ആലുവായില്‍ എത്തുകയും കര്‍ക്കടകം 4-നു വെള്ളിയാഴ്ച കോട്ടയം മെത്രാസന ഇടവകയിലെ പള്ളിക്കാരുടെ ആഘോഷമായ എതിരേല്പോടുകൂടെ കോട്ടയത്തു സെമിനാരിയില്‍ എത്തുകയും ചെയ്തു. ..... ചുണ്ടന്‍, ഓടി മുതലായ വള്ളങ്ങളും മറ്റു എല്ലാവക ആഘോഷങ്ങളും എതിരേല്പില്‍ ഉണ്ടായിരുന്നു. സെമിനാരി കടവില്‍ എത്തിയപ്പോള്‍ വലിയ മെത്രാച്ചന്‍ മൂന്നു പേര്‍ക്കും ഓരോ കുരിശിട്ടു. അന്നേ ദിവസം 4 മണിക്കു പുതിയ മെത്രാന്മാരെ മാര്‍ ദീവന്നാസ്യോസ് സെമിനാരിയിലേക്കു ഘോഷയാത്രയായി കൊണ്ടുപോയി മലങ്കര സുറിയാനി മഹാജനസഭയുടെ വകയായി ഒരു മംഗളപത്രവും സമര്‍പ്പിച്ചു.

193. മേല്‍ 133-ാം വകുപ്പില്‍ പറയുന്ന വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്   ഗീവര്‍ഗീസ് മെത്രാപ്പോലീത്തായെ കാലം ചെയ്ത മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയായി അംഗീകരിക്കണമെന്നു കമ്പിയടിച്ചതനുസരിച്ചു അനുവദിച്ചു പാത്രിയര്‍ക്കീസ് ബാവായുടെ മറുപടി കമ്പിയില്‍ വന്നിരിക്കുന്നു.

194. കാലം ചെയ്ത മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് മെത്രാപ്പോലീത്തായുടെ മുപ്പതാം ദിവസം അടിയന്തിരം എല്ലാ പള്ളിക്കാരും കൂടി ആയിരത്തില്‍ ചില്വാനം പറ അരി വച്ചു കോട്ടയത്തു സെമിനാരിയില്‍ വച്ചു 1909 ആഗസ്റ്റ് 13-നു മലയാളം കണക്കില്‍ 84-മാണ്ടു കര്‍ക്കടക മാസം 25-നു ആഘോഷമായി കഴിച്ചിരിക്കുന്നു. 

195. മേല്‍ വിവരിച്ച മുപ്പതാം ദിവസമടിയന്തിരത്തിന്‍റെ അടുത്ത ദിവസസമായ കര്‍ക്കടകം 26-നു ചൊവ്വാഴ്ച പള്ളിക്കാരുടെ ഒരു പൊതുയോഗത്തില്‍ മാര്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസിനെ മലങ്കര ഇടവകയുടെ മെത്രാപ്പോലീത്തായും അസോസ്യേഷന്‍ കമ്മിറ്റി പ്രസിഡണ്ടുമായി സ്ഥാനാരോഹണം ചെയ്യിച്ചിരിക്കുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...