Wednesday, July 18, 2018

കോട്ടയത്തു വലിയപള്ളിയുടെ പുനരുദ്ധാരണം (1907)


181. മേല്‍ 142-ാം വകുപ്പില്‍ പറയുന്ന ചിട്ടി രണ്ടു വട്ടമെത്തിയതോടു കൂടി കോട്ടയത്തു വലിയപള്ളിയുടെ മേല്‍ക്കൂട്ടു മുഴുവന്‍ പൊളിച്ചു പണിയുന്നതിനു എന്‍റെ സഹോദരപുത്രന്‍ മാത്തു ഫീലിപ്പോസ് തടികള്‍ വാങ്ങിക്കയും 1082-മാണ്ടു ചിങ്ങ മാസത്തില്‍ പണി ആരംഭിക്കയും ചെയ്തു. ഈ പണിക്കു കോട്ടയത്തു ചെറിയപള്ളി ഇടവകയില്‍ ഉള്‍പ്പെട്ട പലരും ഔദാര്യമായ ദ്രവ്യസഹായം ചെയ്തിരിക്കുന്നു. 1082-മാണ്ടു മകര മാസത്തില്‍ (1907 ജനുവരിയില്‍) പള്ളിയുടെ മേല്‍ക്കൂട്ടു മുഴുവന്‍ പൊളിച്ചിറക്കി. പഴയ കഴുക്കോല്‍, ഉത്തരം മുതലായ സകല സാധനങ്ങളും അശ്ശേഷം ജീര്‍ണ്ണപ്പെട്ടു വിറകിനല്ലാതെ മറ്റൊന്നിനും കൊള്ളരുതാത്തതായിരിക്കുന്നു. ഇത്രത്തോളം കെടുമതി ഭവിച്ചിരിക്കെ ഈ മേല്‍ക്കൂട്ടു ഇടിഞ്ഞു വീഴാഞ്ഞതു വലിയ ദൈവകൃപയെന്നല്ലാതെ ഒന്നും പറവാന്‍ കാണുന്നില്ല. 1907 മകരം 25-നു വ്യാഴാഴ്ചയായ ഇന്നേദിവസം ശീലാന്തികളും ഏതാനും ഉത്തരങ്ങളും കയറ്റി ഭിത്തിമേല്‍ സ്ഥാപിച്ചു. പള്ളിയുടെ പൊളിച്ചുപണിയെ ഓര്‍പ്പിക്കുന്നതിനുവേണ്ടി ഒരു പിച്ചളതകിടില്‍ താഴെ എഴുതിയിരിക്കുന്ന സുറിയാനി വാചകം കൊത്തി ഉത്തരത്തിന്‍റെ കീഴില്‍ വച്ചിട്ടുണ്ട്. ഈ തകിട് ഹൈക്കലായുടെ തെക്കുവശത്തെ ഭിത്തിമേല്‍ പള്ളവാതിലിന്‍റെ നേരെ ........... അകത്തു ഉത്തരത്തിന്‍റെ ..........ട്ടില്‍ എഴുത്തുവശം ഉള്ളിലാക്കി വച്ചു നാലു പിരിയാണി വെച്ചു. .........


184. കോട്ടയത്തു വലിയപള്ളി വകയ്ക്കു അമേരിക്കയില്‍ നിന്നു ഒരു വലിയ മണി വരുത്തുകയും മണിമാളിക ഒരു നില കൂടെ കെട്ടിപൊക്കി 1082 വൃശ്ചിക മാസത്തില്‍ ഈ മണി അതില്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...