Wednesday, July 18, 2018

തീത്തോസ് മെത്രാന്‍റെ വാഴ്ച (1894)

1069-മാണ്ട് കന്നി മാസം 21, 22 തീയതികളില്‍ നിരണത്തിനു സമീപമുള്ള ഒരു പുത്തന്‍ ഓലപ്പള്ളിയില്‍ നവീകരണക്കാരുടെ സംഘം കൂടി മേല്‍പ്പറഞ്ഞ തോമസ് അത്താനാസ്യോസിന്‍റെ അനുജനും നവീകരണ ദുരുപദേശത്താല്‍ പ്രബലനുമായ മാരാമണ്‍ പാലക്കുന്നത്തായ കുഴിയത്തു അബ്രഹാം കത്തനാര്‍ തീത്തോസ് കത്തനാര്‍ എന്നയാളെ മെത്രാന്‍ സ്ഥാനത്തിനു തിരഞ്ഞെടുത്തു. അതിനുശേഷം വാഴിപ്പാനായി മേല്‍ 63-ാം വകുപ്പിലും 114-ാം വകുപ്പിലും പേര്‍ പറയുന്ന അഞ്ഞൂര്‍ അല്ലെങ്കില്‍ തൊഴിയൂരെ മെത്രാന്മാരോട് ആവശ്യപ്പെട്ടതില്‍ അവര്‍ ഈ സ്ഥാനം കൊടുക്കുന്നതിനു കൈക്കൂലി വേണമെന്നു ചോദിച്ചതിനാല്‍ കുറച്ചുനാള്‍ തര്‍ക്കത്തില്‍ ഇരുന്നശേഷം രണ്ടു മൂവായിരം രൂപാ വരെ അവര്‍ക്കു കൊടുക്കയും അവര്‍ കോട്ടയത്തു വന്ന് ചെറിയപള്ളിയില്‍ വച്ച് 1069-മാണ്ട് മകര മാസം ..........നു 1894 ജനുവരി 14-നു ഞായറാഴ്ച തീത്തോസ് കത്തനാരെ റമ്പാനായിട്ടും .......... ജനുവരി 18-നു വ്യാഴാഴ്ച മെത്രാനായിട്ടും വാഴിച്ചു. മെത്രാന്‍ സ്ഥാനത്തിനു പതിവുള്ള .........കള്‍ ഒന്നും കൂടാതെ മാര്‍ തോമ്മാ എന്നാകുന്നു പേര്‍ വിളിച്ചത്. ഈ വാഴ്ചയും സുറിയാനി കണക്കിനു വിപരീതവും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ കല്പന കൂടാതെയും ആകുന്നതിനാല്‍ ഇയാളും ഒരു ചുമ്മാന്‍ തന്നെ സംശയമില്ല. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...