Monday, March 4, 2019

മാണിക്യവാചരുടെ വരവ്


മാലിയാംകരയിലും കോട്ടകായലിലും ഗോക്കമങ്ങലത്തും നിരണത്തും ചായലിലും കൊരക്കേണി കൊല്ലത്തും പാലൂരും ഈ ഏഴു ദിക്കില്‍ കുരിശുംവച്ച് ആകെ ............ പരുഷം മലനാട്ടില്‍ തന്നെ സഞ്ചരിക്കയും ചെയ്തു. പിന്നത്തേതില്‍ മാര്‍ത്തോമ്മാ പാണ്ടിനാട്ടില്‍ ചെന്നു മാര്‍ഗ്ഗം അറിയിച്ചുവരുമ്പോള്‍ ഒരു എമ്പ്രാന്‍ ശൂലം ചാണ്ടിക്കൊല്ലുക കൊണ്ട് മയിലാപ്പൂര്‍ എന്ന മലയില്‍ അവനെ അടക്കുകയും ഉറഹായില്‍ അവന്‍ പണിത പള്ളിയില്‍ അവനെ അടക്കണമെന്നു അപേക്ഷിക്കുകകൊണ്ട് മാലാഖമാര്‍ അവിടെനിന്നു ഉറഹായ്ക്കു അവനെ കൊണ്ടുപോകയും അവിടെ അടക്കയും ചെയ്തു. ഈ മാര്‍ത്തോമ്മാ പല അതിശയങ്ങള്‍ ചെയ്തിട്ടുള്ളതൊക്കെയും തിരക്കുകൊണ്ടു എല്ലാവര്‍ക്കും ഗ്രഹിപ്പാന്‍ ഇടയുണ്ട്. ഏറെ കാലംവരെ കൊരക്കേണി കൊല്ലം മുതല്‍ പാലൂര്‍ വരെ ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ കൂദാശാ നേര്‍വഴിയെ നടന്നു. അന്നു പട്ടക്കാര്‍ ഇല്ലാഴികകൊണ്ടും മൂപ്പന്മാര്‍ തന്നെ മാമ്മോദീസാ മുക്കുകയും പെണ്ണുകെട്ടിക്കുകയും ചെയ്തുവന്നു. 

ഇങ്ങനെയിരിക്കുമ്പോള്‍ മാണിക്കവാചരെന്ന ഒരു ക്ഷുദ്രക്കാരന്‍ കൊരക്കേണിയിലും കൊല്ലം മുതല്‍ കൊട്ടാര്‍ വരെയും ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്കു അവന്‍റെ ക്ഷുദ്രംകൊണ്ടു ദീനങ്ങള്‍ ഉണ്ടാക്കയും അവന്‍റെ ഭസ്മം ധരിച്ചാല്‍ ശമിക്കുകയും ചെയ്ത കാരണത്താല്‍ ചിലര്‍ അവനു ചേരുകയും ചെയ്തു. 

അവരുടെ പേര്‍ മണിഗ്രാമക്കാരെന്നും ചിലര്‍ അവന്‍റെ ധരിക്കാതെ .......................ര്യമായിട്ടു പാര്‍ക്കുകയും ചെയ്തു. അവരുടെ പേര്‍ ധരിയായികള്‍ എന്നും ഇന്നുവരെ പറഞ്ഞുവരുന്നു.

കാതോലിക്കായോടു സ്വപ്നത്തില്‍ മാര്‍ തോമ്മാ പറയുകകൊണ്ട് ക്നാന്‍ എന്ന നാട്ടുകാരന്‍ കച്ചവടക്കാരനാകുന്ന തോമ്മായെ അയച്ചു മലയാളത്തില്‍ ക്രിസ്ത്യാനിമതം തീരെ മറഞ്ഞിട്ടില്ലാത്ത വിവരം അറിയിക്കുകകൊണ്ട് ഉണ്ടായ വിവരങ്ങള്‍ അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസിനെ അറിയിച്ചു വേണ്ടുന്ന അനുവാദങ്ങളും വരുത്തി ഉറഹായുടെ യൗസേപ്പ് എപ്പിസ്കോപ്പായെയും രണ്ടു പട്ടക്കാരെയും ശെമ്മാശന്മാരെയും യാക്കോബായ സുറിയാനിക്കാരായ ഏറിയ പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും മേല്‍പറഞ്ഞ കച്ചവടക്കാരന്‍ തോമ്മായോടുകൂടെ മലയാളത്തിനയക്കയും ചെയ്തു. അന്ത്യോഖ്യായുടെ മാര്‍ ഒസ്താത്തിയോസ് പാത്രിയര്‍ക്കീസിന്‍റെ കാലത്ത്.
അവര്‍ മൂന്നു കപ്പലിലായി മിശിഹാകാലം 365-ല്‍ കൊടുങ്ങല്ലൂര്‍ ചങ്ങലഅഴിയില്‍ വന്നിറങ്ങുകയും ചെയ്തു. ഇവര്‍ ചേരകോന്‍ പെരുമാള്‍ രാജാവിനെ ചെന്നു കണ്ടാറെ രാജാവിനു സന്തോഷമായി. പള്ളിയും പട്ടണവും വയ്ക്കുന്നതിനു ആനകോലാല്‍ .................. കോല്‍ ഭൂമിയും കല്പിച്ചു കൊടുത്തു. കൊടുങ്ങല്ലൂര്‍ നടയുടെ വടക്കുവശത്ത് തെക്കോട്ടു ദര്‍ശനമായി പട്ടണവും വച്ചു പാര്‍ക്കയും ചെയ്തു.
പിന്നത്തേതില്‍ രണ്ടു പന്തിയായിട്ടു പട്ടണം തീര്‍ന്നതിനാല്‍ തെക്കുംഭാഗമെന്നും വടക്കുംഭാഗമെന്നും രണ്ടുനാമം ക്രിസ്ത്യാനികളില്‍ ഉണ്ടായി.

ഇങ്ങനെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്‍റെ വടക്കുവശത്തു പട്ടണവും പള്ളിയും വച്ചു പാര്‍ത്തുവരുമ്പോള്‍ ആ ദെഹിയുടെ

പട്ടണമെന്നു ഈ പട്ടണത്തെ വിളിച്ചുവന്നു. മലനാട്ടില്‍ മുമ്പേ രാജാവില്ലാത്തതിനാല്‍ പാണ്ടിയില്‍ നിന്നും ശോഷപെരുമാള്‍ രാജാവിന്‍റെ താവഴിയില്‍ നിന്നും ഓരോ രാജാക്കള്‍ പന്തീരാണ്ടുതോറും മാറി മാറി വന്നു മലനാട്ടില്‍ കാര്യം വിചാരിക്കയും തിരികെ പോകയും ചെയ്തുവന്നാറെ കാര്യവിചാരത്തിനു വന്നിരുന്ന ചേരകോന്‍ പെരുമാള്‍ രാജാവിനെ തിരികെ അയയ്ക്കാതെയും അതുകാരണത്താല്‍ പാണ്ടിയില്‍ നിന്നും വന്ന പട ഇവര്‍ ഒഴിച്ചയയ്ക്കയും മലനാട്ടിന്‍റെ ഉടയക്കാരാകുന്ന ബ്രാഹ്മണരില്‍ നിന്നു ഇവരുടെ ഉപായത്താല്‍ നശിച്ച ക്ഷേത്രങ്ങളും നാട്ടുവഴികളും രാജാവിനു ഒഴിഞ്ഞുകിട്ടി ചുങ്കം മുതലായതു കിട്ടുവാന്‍ ഇടവരികയും രാജധാനി ബലപ്പെടുത്തുകയും ചെയ്കകൊണ്ടു ഈ വംശക്കാരില്‍ ആണുങ്ങളും പെണ്ണുങ്ങളും രാജധാനിയില്‍ ചെന്നാല്‍ ഇരുന്ന് തിരുമനസ്സറിയിച്ചുകൊള്ളത്തക്കവണ്ണം സമ്മതിച്ച് രാജയിഷ്ടന്മാര്‍ക്കു കല്പിച്ചു കൊടുത്തുവരുന്ന നാമധേയത്തില്‍ ഉയര്‍ന്നതായി മഹാപിള്ളമാരെന്നു പുരുഷന്മാര്‍ക്കും പെണ്‍പിള്ളമാരെന്നു സ്ത്രീകള്‍ക്കും പേര് കല്പിക്കുകയും ഇതു 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...