Friday, July 20, 2018

പ. വട്ടശ്ശേരില്‍ തിരുമേനിയുടെ മുടക്കും അനന്തര സംഭവങ്ങളും


212. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു വടക്കന്‍ പള്ളികളില്‍ സഞ്ചരിക്കുമ്പോള്‍ മുളന്തുരുത്തില്‍ വച്ചു അവിടത്തെ കാലില്‍ പതിവായി വരാറുള്ള വാതം പിടിപെടുകയാല്‍ നാലു മാസത്തോളം ആ പള്ളിയില്‍ താമസിച്ചശേഷം ആലുവായ്ക്കു നീങ്ങുകയും അവിടെനിന്നു അയ്യമ്പള്ളിക്കു എഴുന്നള്ളുകയും ചെയ്തു. അയ്യമ്പള്ളില്‍ നിന്നു നീലംപേരൂര്‍ പള്ളിയിലേക്കു പോരണമെന്നു മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ പേര്‍ക്കു കല്പന വരികയാല്‍ 1086 മകരം 29-നു ശനിയാഴ്ച അയ്യമ്പള്ളില്‍ നിന്നു പ്രത്യേക തീബോട്ടില്‍ കയറി നീലംപേരൂര്‍ കൊണ്ടുവരികയും അവിടെ ഒരാഴ്ച താമസിച്ചശേഷം കുംഭം 7-നു വെളിയനാട്ടിനു എഴുന്നള്ളുകയും അവിടെ നിന്നും 14-നു പരുമലയ്ക്കു നീങ്ങുകയും ചെയ്തു. നീലംപേരൂര്‍ വച്ച് കോലത്തു മരിച്ചുപോയ കുറിയാക്കോസ് കത്തനാരുടെ മകന്‍ ഗീവര്‍ഗീസ് എന്ന കൊച്ചനും വെളിയനാട്ടു വച്ചു ചിങ്ങോനത്തു കേളച്ചന്ത്ര ചാക്കോയുടെ മകന്‍ മര്‍ക്കോസ് എന്ന കൊച്ചനും മ്സമ്രോനോ പട്ടം ബാവാ കൊടുത്തു. നീലംപേരൂര്‍ നിന്നും പള്ളിയില്‍ നിന്നും ജനത്തില്‍ നിന്നും കൂടി 187 രൂപായും വെളിയനാട്ടു നിന്നു 250 രൂപായും ചിങ്ങോനത്തു പഴയപള്ളിയില്‍ നിന്നും 90 രൂപായും ടി പുത്തന്‍പള്ളിയില്‍ നിന്നും 40 രൂപായും ബാവായ്ക്കു കൊടുത്തു. മുമ്പ് കോട്ടയത്തു വലിയപള്ളിയില്‍ വന്നപ്പോള്‍ അവിടെ നിന്നു 100 രൂപാ കൈമുത്തു കൊടുത്തു. തെക്കുള്ള വടക്കുംഭാഗ പള്ളിക്കാരില്‍ ആരും ബാവായെ അവരുടെ പള്ളികളില്‍ കൊണ്ടുപോകയില്ലെന്നു ശാഠ്യം പിടിച്ചിരിക്കുകയാണ്. പാത്രിയര്‍ക്കീസ് ബാവാ പരുമല നിന്നും അടുത്ത ആഴ്ചയില്‍ കല്ലിശ്ശേരി പള്ളിയിലേക്കു നീങ്ങി. അവിടെ ഒരാഴ്ച താമസിച്ചശേഷം അവിടെ നിന്നും 210 രൂപാ കൈമുത്തു കൊടുത്തു. കല്ലിശ്ശേരില്‍ നിന്നു തിരുവല്ലായ്ക്കാണു നീങ്ങിയത്. ആ ഇടവകക്കാര്‍ ആരും ബാവായെ സ്വീകരിച്ചില്ല. കോടിയാട്ടു കത്തനാരും ചുരുക്കം ചിലരും കൂടെ ബാവായെ തിരുവല്ലായ്ക്കു കൊണ്ടുപോയി അവിടെ പഴയ പള്ളി പൂട്ടിക്കളഞ്ഞതിനാല്‍ കട്ടപ്പുറത്തു പള്ളിയില്‍ ഒരാഴ്ച താമസിച്ചശേഷം ചെറിയപള്ളിയില്‍ വീണ്ടും വന്നു അവിടെ നിന്നും പാണമ്പടിക്കും പിന്നീട് കുമരകത്തിനും എഴുന്നള്ളി. ഹാശാആഴ്ച കുമരകത്തു കഴിച്ചശേഷം പുതുഞായറാഴ്ചയ്ക്കു ....... പുത്തനങ്ങാടിയില്‍ നീങ്ങി. അവിടെ നിന്നു വീണ്ടും ചെറിയപള്ളിയില്‍ എത്തി കുറച്ചു താമസിച്ചിട്ടു സെമിനാരിക്കു പോയിരിക്കുന്നു. ഇതിനിടയില്‍ പാമ്പാക്കുട മല്പാന്‍, ഇ. ജെ. ജോണ്‍ വക്കീല്‍, കുന്നുംപുറത്തു കോര കുര്യന്‍ മുതല്‍പേര്‍ കൂടി ബാവായും ദീവന്നാസ്യോസ് മെത്രാനും തമ്മില്‍ രാജിപ്പെടുത്തുന്നതിനു മാര്‍ഗ്ഗം ആലോചിച്ചു. ബാവായ്ക്കു സര്‍വമേലധികാരവും സമ്മതിച്ചു മെത്രാപ്പോലീത്താ ഉടമ്പടി എഴുതി കൊടുക്കണമെന്നു ബാവായുടെ പക്ഷക്കാര്‍ ആവശ്യപ്പെട്ടതു മെത്രാപ്പോലീത്താ ഇതുവരെ സമ്മതിച്ചിട്ടില്ല.
213. മേല്‍ 188-ാം വകുപ്പില്‍ പറയുന്ന മാര്‍ ദീവന്നാസ്യോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തായെ മെത്രാപ്പോലീത്താ സ്ഥാനത്തില്‍ നിന്നും കഹനൂസായില്‍ നിന്നും ഭ്രഷ്ടാക്കിയിരിക്കുന്നതായി പ്രസ്താവിച്ചു അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ 1911 ഇടവം 18-നു വച്ചു മലങ്കരയുള്ള എല്ലാ പള്ളികള്‍ക്കും ഒരു കല്പന പുറപ്പെടുവിക്കയും അത് ഇടവം 29-നു ജൂണ്‍ 11-നു പെന്തിക്കുസ്തി ഞായറാഴ്ച ചില പള്ളികളില്‍ ആദ്യം വായിക്കയും ചെയ്തിരിക്കുന്നു. മുടക്കിനു കാരണങ്ങള്‍ ആ കല്പനയില്‍ പറഞ്ഞിരിക്കുന്നത്.
"1. പൊതു മുതലുകള്‍ നമ്മുടെ ജാതിയുടെ ഉത്തമമായ ഗുണത്തിനു ഉതകത്തക്കവണ്ണം ശരിയായിട്ടും പക്ഷപ്രതി കൂടാതെയും നടത്തുന്നില്ല.
2. വിശുദ്ധ സഭയുടെ നന്മയ്ക്കു എതിരായും തന്നിഷ്ടം പോലെ സകലവും പ്രവൃത്തിപ്പാന്‍ ഏറ്റം ശ്രമിച്ചുകൊണ്ടു സര്‍വ്വസ്വാതന്ത്ര്യത്തോടു കൂടെ തന്‍റെ അധികാരത്തെ നടത്തുന്നു.
3. വിശുദ്ധ സഭയില്‍ സ്വാതന്ത്ര്യാധികാരം ലഭിപ്പാനായിട്ടു ന്യായമല്ലാത്ത മാര്‍ഗ്ഗത്തില്‍ കൂടി നടക്കുന്നു.
4. മേല്പറഞ്ഞ അധികാരം ലഭിപ്പാനായിട്ടു ദൈവത്തിന്‍റെ വിശുദ്ധ സഭയില്‍ ഛിദ്രങ്ങളും വിവദുകളും കലഹങ്ങളും ഉണ്ടാക്കുന്നു.
5. തന്‍റെ ദുരുദ്ദേശത്തെ ആശ്രയിച്ചുകൊണ്ടു തനിക്കുമേല്‍ വേറെ അധികാരി ഇല്ലാത്തവണ്ണം സര്‍വ്വാധികാരം ലഭിപ്പാന്‍ ശ്രമിക്കുന്നു.
6. ന്യായമായി തന്‍റെ മേലാവിനെ അനുസരിക്കുന്നില്ല.
7. ദൈവത്തിന്‍റെ വിശുദ്ധ സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പാത്രിയര്‍ക്കീസിനോടും പത്രോസിനടുത്ത അദ്ദേഹത്തിന്‍റെ സിംഹാസനത്തോടും ജനങ്ങള്‍ക്കുള്ള ആദരവിനും വിശ്വാസത്തിനും കുറവ് വരുത്തത്തക്കവണ്ണവും തന്‍റെ ....... പെയ്തു മാനക്കുറവും വെറുപ്പും ഉണ്ടാകത്തക്കവണ്ണവും അടിസ്ഥാനമില്ലാത്ത വ്യാജമായ ദുര്‍വര്‍ത്തമാനങ്ങളെ ഉണ്ടാക്കുകയും പ്രചരിപ്പിക്കയും അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ സഹായിക്കയും ചെയ്യുന്നു.
8. തന്‍റെ ഉള്ളില്‍ മറഞ്ഞുകിടക്കുന്ന ദുരുദ്ദേശങ്ങളുടെ നിവൃത്തിക്കുവേണ്ടി കാതോലിക്കായ്ക്കടുത്തതും ശ്ലീഹായ്ക്കടുത്തതുമായ വിശുദ്ധ സഭയുടെ സത്യവിശ്വാസത്തിനും പൂര്‍വാചാരങ്ങള്‍ക്കും കാനോനാകള്‍ക്കും എതിരായി ഓരോന്നു പ്രവൃത്തിക്കയും ദുരുപദേശങ്ങളെ പുറപ്പെടുവിക്കയും അങ്ങനെയുള്ള ദുരുപദേശങ്ങളെ പ്രസംഗിക്കുന്നവര്‍ക്കു സഹായിക്കയും ചെയ്യുന്നു.
9. മേല്‍പ്പറഞ്ഞ പ്രവൃത്തികളെല്ലാം തന്‍റെ വാഴ്ചസമയത്തു പിതൃപുത്ര പരിശുദ്ധാത്മാം സത്യേകദൈവത്തിന്‍റെ മുമ്പാകെയും വിശുദ്ധ മാലാഖമാരുടെ മുമ്പാകെയും ..... പരസ്യമായി വായിച്ചു സത്യം ചെയ്തിട്ടുള്ള ശല്‍മൂസായ്ക്കു വിപരീതമായ സത്യലംഘനമാകുന്നു."
10. ഇതു കൂടാതെ അവന്‍റെ കൈയ്ക്കു വിറയല്‍ ഉള്ളതുകൊണ്ടു കുര്‍ബാന ചൊല്ലാന്‍ അവനു പാടില്ല. "മേല്പട്ടക്കാരനോ പട്ടക്കാരനോ ആയ ഒരുവനു അന്യസഹായത്തോടും താങ്ങലോടും കൂടി കുര്‍ബാന ചൊല്ലാന്‍ അധികാരവും അനുവാദവും ഇല്ല...." "ഇവന്‍റെ വാഴ്ചയ്ക്കു മുന്നായി ഇവന്‍റെ കൈവിറയല്‍ സംബന്ധിച്ചു നാം മനസ്സിലാക്കിയിരുന്നില്ല. നാം അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഇവന്‍റെമേല്‍ നാം കൈവയ്ക്കുകയില്ലായിരുന്നു."
ഈ വക കാരണങ്ങളെ പറഞ്ഞാണ് മുടക്കിയിരിക്കുന്നത്. മുടക്ക് കേവലം സസ്പെണ്ടല്ല. "മേല്പട്ടസ്ഥാനത്തില്‍ നിന്നും പട്ടത്വത്തില്‍ നിന്നും സ്ഥാനഭ്രംശം ചെയ്തിരിക്കുന്നു." "മേല്പട്ടസ്ഥാനത്തിനടുത്തതും പട്ടത്വത്തിനടുത്തതുമായ പ്രവൃത്തികള്‍ ചെയ്യാന്‍ ദൈവത്തില്‍ നിന്നും നമ്മുടെ ബലഹീനതയില്‍ നിന്നും ഇവനു അധികാരവും അനുവാദവുമില്ല." "മേല്പട്ടത്വത്തിലും പട്ടത്വത്തിലും സ്ഥാനഭ്രംശം ചെയ്തും ഉരിഞ്ഞും നീക്കം ചെയ്തും ഇരിക്കുന്നു."
ഈ വിധത്തിലാണ് മുടക്കിന്‍റെ വാചകം. മുടക്കു കല്പന 1911 ഇടവം 18-നു കോട്ടയത്തു സെമിനാരിയില്‍ നിന്നും എഴുതിയതായിട്ടാണു പറയുന്നത്. പാമ്പാക്കുട മാര്‍ യൂലിയോസ് പ്രസ്സില്‍ അച്ചടിച്ചതാണ്.
214. മേല്‍ വകുപ്പില്‍ പറഞ്ഞ മുടക്കു കല്പന 1911 ഇടവം 19-നു ആണ് വെളിക്കിറക്കിയത്. പെന്തിക്കുസ്തിയായ അന്നേ ദിവസം ഈ കല്പന സെമിനാരി പള്ളിയില്‍ വായിക്കാന്‍ വിചാരിച്ചു എങ്കിലും ബഹുജനങ്ങള്‍ ഇതില്‍ എതിരായി നിന്നതുകൊണ്ടു അവിടെ വായിച്ചില്ല. കോട്ടയത്തു ചെറിയപള്ളിയിലും വായിക്കാന്‍ ഇടവകജനങ്ങള്‍ സമ്മതിച്ചില്ല. പുത്തനങ്ങാടി കുരിശുപള്ളിയില്‍ ഇത് വായിക്കാതിരിക്കാന്‍വേണ്ടി അന്നേ ദിവസം പള്ളി പൂട്ടി കുര്‍ബാന ഉണ്ടായില്ല. അന്ന് സെമിനാരി പള്ളിയില്‍ നിന്നു കുര്‍ബാന കഴിഞ്ഞു ബാവാ മുറിയിലേക്കു പുറപ്പെട്ടപ്പോള്‍ ബഹുജനം ബാവായുടെ മുമ്പിലും പിമ്പിലുമായി നിന്നു ദീവന്നാസ്യോസ് മെത്രാച്ചനു ചീയര്‍ കൊടുക്കയും ആര്‍പ്പിടുകയും ചെയ്തു. ചെറിയപള്ളിയിലും ഈവിധം ചീയര്‍ പറയുകയുണ്ടായി.
കോട്ടയത്തു കുന്നുംപുറത്തു ഉലഹന്നന്‍ കുര്യന്‍, കോനാട്ടു മല്പാന്‍, മാര്‍ ഒസ്താത്യോസ് ഇവരാണ് മുടക്കിനു പ്രധാന കാരണഭൂതന്മാര്‍. മുടക്കില്‍ പറയുന്ന കാരണങ്ങളെ സംബന്ധിച്ചു ദീവന്നാസ്യോസിനോടു സമാധാനം ചോദിക്കയോ അദ്ദേഹത്തെ കൂടെ നിര്‍ത്തി തെളിവ് വാങ്ങുകയോ ചെയ്തിട്ടില്ല. കാരണമുണ്ടായിട്ടു മുടക്കിയതല്ല. ബാവായ്ക്കു ലൗകികാധികാരം സമ്മതിച്ചു മെത്രാന്‍ ഉടമ്പടി കൊടുക്കാത്ത കാരണത്താല്‍ മുടക്കണമെന്നു നിശ്ചയിച്ചിട്ടു മുടക്കാന്‍ കാരണം സൃഷ്ടിച്ചിരിക്കുകയാണ്. മുടക്കില്‍ പറയുന്ന കാരണങ്ങളില്‍ വല്ലതെങ്കിലും വാസ്തവമുണ്ടെന്നു പറവാന്‍ പാടില്ല. യഥാര്‍ത്ഥത്തില്‍ മുടക്കിന്‍റെ കാരണം ഉടമ്പടി കൊടുക്കാഞ്ഞതു മാത്രമാണ്. കൈവിറ സ്ഥാനം കൊടുക്കുന്നതിനു മുമ്പ് ഊര്‍ശ്ലേമില്‍ വച്ചു ബാവാ കണ്ടതാണ്. അത് കണ്ടില്ലെന്നു ഇപ്പോള്‍ ഭാവിക്കുന്നു. വ്യാജം പറയുന്നതിനു ഈ ബാവായ്ക്കു ലവലേശം ഭയവും മടിയും ഇല്ല. കോട്ടയം മുതല്‍ തെക്കോട്ടുള്ള വടക്കുംഭാഗരുടെ പള്ളികളില്‍ ഒന്നുപോലും ഈ മുടക്കിനെ സ്വീകരിക്കുമെന്നു ഞാന്‍ വിചാരിക്കുന്നില്ല.
215. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ 1911 ചിങ്ങം 6-നു 1687 ചിങ്ങം 3-നു ശനിയാഴ്ച മറുരൂപ പെരുന്നാള്‍ ദിവസം മുളന്തുരുത്തിപ്പള്ളിയില്‍ വച്ചു മൂറോന്‍ കൂദാശ ചെയ്തു. ആ സന്ദര്‍ഭത്തില്‍ മാര്‍ ഈവാനിയോസ്, മാര്‍ ഒസ്താത്യോസ്, മാര്‍ കൂറിലോസ്, മാര്‍ സേവേറിയോസ്, മാര്‍ അത്താനാസ്യോസ് ഈ മെത്രാപ്പോലീത്തന്മാരും ഹാജരുണ്ടായിരുന്നു.
216. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ മുടക്കിനെക്കുറിച്ചും മറ്റും ആലോചിക്കുവാന്‍ അദ്ദേഹത്തിന്‍റെ കല്പനപ്രകാരം 1911 മിഥുനം 14-നു 1086 മിഥുനം 13-നു കോട്ടയത്തു മാര്‍ ദീവന്നാസ്യോസ് സെമിനാരിയില്‍ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയുടെ ഒരു യോഗം കൂടുകയുണ്ടായി. ഈ യോഗത്തില്‍ മാനേജിംഗ് കമ്മിറ്റിയിലെ 24 മെമ്പറന്മാരില്‍ ഇ. എം. ഫീലിപ്പോസ്, വാഴയില്‍ തൊമ്മി, കോടിയാട്ടു യാക്കോബ് കത്തനാര്‍, വേങ്കടത്തു കത്തനാര്‍, കോനാട്ട് മല്പാന്‍, കുന്നുംപുറത്തു കുര്യന്‍, മുറന്തൂക്കില്‍ കത്തനാര്‍, തുകലന്‍ പൗലോസ്, പുതുക്കയില്‍ ശീമോന്‍, പനയ്ക്കല്‍ പാത്തപ്പന്‍ ഈ പത്തുപേര്‍ ഒഴികെ ശേഷം എല്ലാവരും ഹാജരുണ്ടായിരുന്നു. ഇവരിലും വേങ്കടത്തു കത്തനാര്‍, മുറന്തൂക്കില്‍ കത്തനാര്‍ ഇവര്‍ കമ്മിറ്റി നിശ്ചയത്തിനു സമ്മതിച്ചു എഴുതി അയച്ചു. പാത്രിയര്‍ക്കീസ് ബാവാ പ്രസിദ്ധപ്പെടുത്തിയ മുടക്ക് സ്വീകരിക്കാന്‍ പാടില്ലെന്നും 1087 ചിങ്ങം 22-നു ട്രസ്റ്റികളെ നീക്കാനും മറ്റും ഒരു പൊതുയോഗം കൂടണമെന്നും മറ്റും നിശ്ചയിച്ചു.
217. മേല്‍വിവരിച്ച മാനേജിംഗ് കമ്മിറ്റിയുടെ നിശ്ചയപ്രകാരം 1911 ചിങ്ങം 25-നു 1087 ചിങ്ങം 22-നു വ്യാഴാഴ്ച മാര്‍ ദീവന്നാസ്യോസ് സെമിനാരിയില്‍ എല്ലാ പള്ളികളിലെയും പ്രതിനിധികള്‍ ചേര്‍ന്ന ഒരു പൊതുയോഗം കൂടണമെന്നു മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ ഒരു കല്പന അയച്ചിരിക്കുന്നു.
218. 1911 ചിങ്ങം 17-നു 1087 ചിങ്ങം 14-നു ബുധനാഴ്ച എല്ലാ പള്ളികളിലെയും പ്രതിനിധികള്‍ ചേര്‍ന്ന ഒരു പൊതുയോഗം ആലുവാ സെമിനാരിയില്‍ കൂടണമെന്നു പാത്രിയര്‍ക്കീസ് ബാവാ അവര്‍കളും ഒരു കല്പന എല്ലാ പള്ളികള്‍ക്കും അയച്ചിരിക്കുന്നു. എന്നാല്‍ ഈ കല്പനയില്‍ മുടക്കപ്പെട്ട ദീവന്നാസ്യോസ് മെത്രാനോടു ചേര്‍ന്നവരാരും യോഗത്തില്‍ വരികയോ അങ്ങനെയുള്ളവര്‍ പ്രതിനിധികളാകയോ അധികാരപത്രത്തില്‍ അവരെക്കൊണ്ടു ഒപ്പിടുവിക്കയോ ചെയ്യരുതെന്നു കൂടെ പ്രസ്താവിച്ചിട്ടുണ്ട്.
219. കല്ലിശ്ശേരി താമരപ്പള്ളില്‍ കൊച്ചുതൊമ്മന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു മുഴുവന്‍ ആനക്കൊമ്പു കൊണ്ടു ഒരു അംശവടി കൊടുക്കാമെന്നു പറഞ്ഞിരുന്നു എങ്കിലും ടി കൊച്ചുതൊമ്മന്‍ മരിച്ചുപോകയാല്‍ അദ്ദേഹത്തിന്‍റെ മക്കള്‍ ഇരട്ട നാഗത്തലയായി മുഴുവന്‍ ദന്തംകൊണ്ടു വളരെ ഭംഗിയായി ഒരു അംശവടി പണിയിച്ചു 1911 ചിങ്ങം 5-നു 1047 ചിങ്ങം 2-നു മുളന്തുരുത്തിയില്‍ വച്ചു ബാവായ്ക്കു സമ്മാനമായി കൊടുത്തു. ടി കൊച്ചുതൊമ്മന്‍റെ മകന്‍ അബ്രഹാം കത്തനാരും ഞാനും കൂടി ചെന്നാണ് ഈ വടി ബാവായ്ക്കു കൊടുത്തത്. ഈ വടിമേല്‍ ڇുൃലലെിലേറ ീേ ലെമ ീള അിശേീരവ ശി മ ാലാീൃശമഹ ീള വേല ഹമലേ ഠവമാമൃമുുമഹഹശഹ ഗൗൃൗ്ശഹഹമ ഗീരവൗവേീാാമി ീള ഗമഹഹശലൈൃൃ്യ, ...... യ്യ വശെ ീിെ, 1911ڈ എന്ന് ഇംഗ്ലീഷില്‍ കൊത്തിയിട്ടുണ്ട്. ഈ വടിക്കു എഴുനൂറു രൂപായില്‍ അധികം വില വരുന്നതാണ്.
220. മേല്‍ 213-ാം വകുപ്പില്‍ പറയുന്ന മുടക്ക് പ്രസിദ്ധപ്പെടുത്തുന്നതിനു മുമ്പ് സെമിനാരി ട്രസ്റ്റികളായ കുന്നുംപുറത്തു ഉലഹന്നന്‍ കുര്യനും കോനാട്ട് മാത്തന്‍ മല്പാനും ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുമായി വിരുദ്ധപ്പെടുകയും സെമിനാരിയുടെ കൈവശം കൈക്കലാക്കാന്‍ വേണ്ടി ഇവര്‍ സെമിനാരിയിലെ റൈട്ടരില്‍ നിന്നു നെല്‍പ്പുരയുടെയും മറ്റും താക്കോല്‍ കൈക്കലാക്കിക്കൊണ്ടു സെമിനാരിയുടെ കൈവശത്തെക്കുറിച്ചു ഒരു തര്‍ക്കം പുറപ്പെടുവിക്കയാല്‍ പോലീസ് റിപ്പോര്‍ട്ടിന്മേല്‍ കോട്ടയം ഡിവിഷന്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോര്‍ട്ടില്‍ 1086-ല്‍ സമരി 58-ാം നമ്പ്രായി വിചാരണ തുടങ്ങി ഉലഹന്നന്‍ കുര്യനും മാത്തന്‍ മല്പാനും ഹര്‍ജിക്കാരും ദീവന്നാസ്യോസ് മെത്രാനും സെമിനാരി മാനേജര്‍ മട്ടയ്ക്കല്‍ അലക്സന്ത്രയോസ് കത്തനാരും എതിര്‍ ഹര്‍ജിക്കാരായും വിസ്താരം നടന്നു വരുന്നു.
(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

Wednesday, July 18, 2018

മലങ്കര സുറിയാനി മഹാജനസഭ യോഗ നിശ്ചയങ്ങള്‍ (1910)

209. ബാവായും തെക്കന്‍ പള്ളിക്കാരും തമ്മിലുള്ള രസക്കേട് വളരെ മൂത്തിരിക്കുന്നു. ബാവായ്ക്കു ലൗകികാധികാരം വേണമെന്നു ബാവായും കൊടുക്കയില്ലെന്നു തെക്കന്‍ പള്ളിക്കാരും തമ്മില്‍ നടന്നുവരുന്ന തര്‍ക്കമാണ് വഴക്കിന്‍റെ പ്രധാന കാരണം. മേല്‍ 202-ാം വകുപ്പില്‍ പറഞ്ഞിട്ടുള്ള തര്‍ക്കങ്ങള്‍ കുറെശ്ശെ മൂത്തു തുടങ്ങി. ഓരോ പള്ളികളില്‍ യോഗം കൂടി ബാവായ്ക്കു ലൗകികാധികാരം കൊടുപ്പാന്‍ പാടില്ലെന്നും അസോസ്യേഷന്‍ കമ്മിറ്റിയുടെ സമ്മതം കൂടാതെ മെത്രാന്മാരെ വാഴിക്കാനും മുടക്കാനും പാടില്ലെന്നും നിശ്ചയങ്ങള്‍ ചെയ്തുവരുന്നു. ഇതെല്ലാം കോട്ടയം മുതല്‍ തെക്കോട്ടുള്ള പള്ളികളിലാണ്. പോയ മേടമാസത്തില്‍ കോട്ടയത്തു കൂടിയ മലങ്കര സുറിയാനി മഹാജനസഭയില്‍ നിന്നും നാലഞ്ചു പേരെ ഡപ്യൂട്ടേഷനായി നിയമിച്ച സംഘത്തിന്‍റെ അപേക്ഷയോടുകൂടെ ബാവായുടെ അടുക്കല്‍ അയയ്ക്കയുണ്ടായി. അപേക്ഷയുടെ ചുരുക്കം ഇപ്പോള്‍ ഉള്ള ക്ഷോഭം നീക്കാന്‍ മുളന്തുരുത്തി സുന്നഹദോസിലെ നിശ്ചയങ്ങള്‍ ബാവാ അംഗീകരിക്കാമെന്നു സമ്മതിക്കണമെന്നും ഒരു പൊതുയോഗം കൂടണമെന്നുമായിരുന്നു. ഈ ഡപ്യൂട്ടേഷന്‍കാര്‍ക്കു ബാവാ കൊടുത്ത മറുപടിയില്‍ സുന്നഹദോസിനെ ആദരിക്കുന്നുവെന്നും അതിലെ നിശ്ചയങ്ങളെ പരിഷ്ക്കരിക്കണമെന്നും വടക്കന്‍ പള്ളികളിലെ സന്ദര്‍ശനം കഴിഞ്ഞാല്‍ ഉടന്‍ യോഗം കൂട്ടാന്‍ വിചാരിച്ചിട്ടുണ്ടെന്നുമായിരുന്നു. ഈ കല്പന ഒരുവിധം ആളുകള്‍ക്കു തൃപ്തികരമായിരുന്നു എങ്കിലും കരിങ്ങാശ്ര, കണ്ടനാട് ഈ പള്ളിക്കാരെ കൊണ്ടും മാര്‍ അത്താനാസ്യോസ്, മാര്‍ സേവേറിയോസ് ഈ മെത്രാന്മാരെ കൊണ്ടും എഴുതിച്ച ഉടമ്പടികളിലും ശല്‍മൂസാകളിലും ബാവായ്ക്കു ലൗകികാധികാരം വിവരിച്ചിരുന്നതുകൊണ്ടു തെക്കരുടെ വഴക്കു മൂത്തു. മനോരമ പത്രം ആ വഴക്കിനെ വളരെ വര്‍ദ്ധിപ്പിച്ചു. ലഘുലേഖകള്‍ കണക്കില്ലാതെ ഇറങ്ങി തുടങ്ങി. ഹൈക്കോര്‍ട്ടു വക്കീല്‍ ഇ. ജെ. ജോണ്‍ മുതലായ പലരുടെ ഉത്സാഹത്താല്‍ പത്തിരുനൂറു പേര് ഒപ്പുവച്ച ഒരു നോട്ടീസ് അയച്ചതനുസരിച്ചു 1910 കന്നി 4-നു 1910 സെപ്റ്റംബര്‍ 20-നു കോട്ടയം മുതല്‍ തെക്കോട്ടുള്ള പള്ളിക്കാരുടെ ഒരു യോഗം ദീവന്നാസ്യോസ് സെമിനാരിയില്‍ കൂടി. ഈ യോഗത്തില്‍ 150 പള്ളികളുടെ പ്രതിനിധികള്‍ ഹാജരുണ്ടായിരുന്നു എന്നാണ് പറയുന്നത്. യോഗത്തില്‍ പട്ടക്കാരും വളരെയുണ്ടായിരുന്നു. ബാവായുടെ ലൗകികാധികാരത്തെ നിഷേധിച്ചും ബാവായെയും മറ്റും ആക്ഷേപിച്ചും പല പ്രസംഗങ്ങള്‍ യോഗത്തില്‍ ഉണ്ടായി. പ്രാസംഗികന്മാരില്‍ പ്രധാനന്മാര്‍ തിരുവനന്തപുരം വികാരി പൂതക്കുഴി അബ്രഹാം കത്തനാര്‍, ഫാ. പി. റ്റി. ഗീവര്‍ഗീസ് എം.എ., വക്കീല്‍ പി. പി. ജോണ്‍, വക്കീല്‍ എ. ഫീലിപ്പോസ്, വക്കീല്‍ ജോണ്‍, ചെറിയ മഠത്തില്‍ യാക്കോബ് കത്തനാര്‍, കെ. സി. മാമ്മന്‍ മാപ്പിള മുതല്‍പേരായിരുന്നു. ഈ യോഗത്തില്‍ താഴെ പറയുന്ന നിശ്ചയങ്ങള്‍ പാസ്സാക്കി. ബാവായുടെ ഭാഗം താങ്ങാന്‍ ഇംഗ്ലീഷ് പഠിച്ചവരായ കോട്ടയത്തു കുന്നുംപുറത്തു സി. ജെ. കുര്യന്‍, വാരിക്കാട്ടു അബ്രഹാം വക്കീല്‍, കളപ്പുരയ്ക്കല്‍ ചാക്കോ തരകന്‍, എം. എം. പോത്തന്‍ ഇങ്ങനെ നാലഞ്ചു പേരേ ആകെ ഉള്ളൂ. യോഗ നിശ്ചയങ്ങള്‍:

"1. പൊതു സുന്നഹദോസുകള്‍, സഭയുടെ കാനോനാകള്‍, സഭാചരിത്രം, മലങ്കരസഭയിലെ കീഴ്നടപ്പ്, കൊല്ലം 1051-ലെ മുളന്തുരുത്തി സുന്നഹദോസ് നിശ്ചയങ്ങള്‍, റോയല്‍കോര്‍ട്ട് വിധികള്‍, ഇവകളിന്‍പ്രകാരം അന്ത്യോഖ്യാ സിംഹാസനത്തിലേക്കു മലങ്കരസഭമേലുള്ള സര്‍വ്വ അധികാരങ്ങളെയും ഈ യോഗം സമ്മതിക്കയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. 

2. കാതോലിയ്ക്കാക്കടുത്തതും ശ്ലീഹായ്ക്കടുത്തതുമായ വി. സുറിയാനി സഭയുടെ സര്‍വ്വ ഉപദേശ ആചാരനടപടികളെയും ഈ യോഗം വിശ്വസിക്കയും അംഗീകരിക്കയും സമ്മതിക്കയും ഉറപ്പിക്കയും ചെയ്തിരിക്കുന്നതും അവയ്ക്കനുസരണമായി എല്ലാ കാര്യങ്ങളും നടക്കുന്നതിനു ഉറപ്പിച്ചിരിക്കുന്നതുമാകുന്നു. 

3. സെമിനാരി കേസിനെ സംബന്ധിച്ചുണ്ടായ ................. റോയല്‍ കോടതി വിധി 347-ാം ............ "മലങ്കരസഭയുടെ ലൗകിക ................ ഭരണത്തിന്മേല്‍ പാത്രിയര്‍ക്കീസിന്‍റെ അധികാരം ഒരിയ്ക്കലും ഉണ്ടായിട്ടില്ല. ഈ വിഷയത്തില്‍ ഈ സഭ ഒരു സ്വതന്ത്രസഭ ആയിരുന്നു" എന്ന പ്രകാരവും അതിനനുരൂപമായി കൊച്ചിയിലെ റോയല്‍ കോടതി വിധിയിലും മലങ്കരസഭാ സ്വത്തുക്കളെയും അവയുടെ ഭരണത്തെയും സംബന്ധിച്ചിട്ടുണ്ടായിട്ടുള്ള വ്യവസ്ഥകളെ ഭേദപ്പെടുത്തുന്നതായ യാതൊരു പ്രവൃത്തിയെയും ഈ യോഗം സമ്മതിക്കുന്നതല്ലാത്തതും സമ്മതിക്കാന്‍ പാടില്ലാത്തതുമാകുന്നു. ഇവയ്ക്കു വിപരീതമായി കൂടുതല്‍ അധികാരങ്ങള്‍ ബാവാ തിരുമനസ്സിലേക്കു വേണമെന്നു ആഗ്രഹിക്കുന്നതായി കാണുന്നതില്‍ ഈ യോഗം നിര്‍വ്യാജമായി വ്യസനിക്കുന്നു.

4. മലങ്കര മെത്രാപ്പോലീത്തായെയും വേണ്ടി വരുന്ന ഇടവക മെത്രാന്മാരെയും വാഴിക്കുന്നതിനുള്ള അധികാരം അന്ത്യോഖ്യാ സിംഹാസനത്തില്‍ ഇരിക്കുന്നു എങ്കിലും കാനോനാകളാലും വിധികളാലും അങ്ങനെ വാഴിക്കപ്പെടുന്ന മെത്രാപ്പോലീത്തന്മാര്‍ ......... ഈ സഭയില്‍ മുറപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരും അംഗീകരിക്കപ്പെട്ടവരും ആയിരുന്നാല്‍ മാത്രമേ മലങ്കരസഭയിന്മേലോ ഇടവകകളിന്മേലോ സ്ഥാനത്തിനടുത്ത അധികാരം വഹിപ്പാന്‍ പാടുള്ളു എന്ന് സഭാചട്ടങ്ങളാലും കോടതിവിധികളാലും സ്ഥിരപ്പെട്ടിരിക്കുന്ന തത്വത്തെ ഈ യോഗം അംഗീകരിച്ചു ദൃഢപ്പെടുത്തുന്നു. 

5. 1051-ലെ മുളന്തുരുത്തി സുന്നഹദോസ് നിശ്ചയങ്ങളില്‍ അസോസിയേഷന്‍ കമ്മിറ്റിയുടെ (ഇവിടുത്തെ മജിലിസിന്‍റെ) അനുമതിയോടു കൂടി നമ്മുടെ സഭയ്ക്കും സമുദായത്തിനും വേണ്ടി ചെയ്യപ്പെടുന്ന സകല ഏര്‍പ്പാടുകളും സാധുവായിരിക്കുകയും ചെയ്യണമെന്നു നിശ്ചയിച്ചിട്ടുള്ളതു സിംഹാസനത്തിങ്കല്‍ നിന്നു ഈ സഭയിലേക്കുള്ള സകല പ്രവൃത്തികളെയും ബാധിക്കുന്നതാണെങ്കിലും മെത്രാപ്പോലീത്തന്മാരുടെ ഇടവകകള്‍ ........... ഭരിക്കുന്ന മെത്രാന്മാരുടെ അംശം മുടക്കി ഭരണവിരോധവും കര്‍മ്മവിരോധവും ചെയ്ക മുതലായ പ്രവൃത്തികള്‍ കമ്മിറ്റിയുടെ പ്രേരണയിന്‍പേരിലും കമ്മിറ്റി മുഖാന്തരവും കമ്മിറ്റിയുടെ അനുമതിയോടും കാനോന്‍ നിയമങ്ങളെ അനുസരിച്ചും മാത്രമേ പാടുള്ളു എന്നുള്ളത് സഭയുടെ രക്ഷയ്ക്കു എത്രയും ഭദ്രമായി പാലിക്കപ്പെടുവാന്‍ ആവശ്യമുള്ള തത്വമായി ഈ യോഗം ഗണിച്ചിരിക്കുന്നതും അതിനു വിരോധമായുള്ള പ്രവൃത്തികളെ മലങ്കരസഭയുടെ പൊതുവിന്നടുത്ത അസോസിയേഷനില്‍ കൊണ്ടുവരുന്ന തീരുമാനംപോലെ അല്ലാതെ അനുസരിപ്പാന്‍ പാടില്ലാത്തതും ആവശ്യമില്ലാത്തതുമാകുന്നതുപോലെ തന്നെ മറ്റു വൈദികന്മാരോടോ അയ്മേനികളോടോ ഈ യോഗത്തില്‍ ഭരണതത്വങ്ങളായി നാം ഇന്നു രേഖപ്പെടുത്തുന്ന നിശ്ചയങ്ങളുടെ ആത്മാവിനും സ്വഭാവത്തിനും വിപരീതമായി സത്യഅധികാരം കവര്‍ന്നു അധികാരവാഹികളാല്‍ ചെയ്യപ്പെടുന്ന പ്രവൃത്തികളെയും മേല്‍പ്രകാരം മാത്രമേ സമ്മതിച്ചു പ്രവൃത്തിപ്പാന്‍ ഇടയുള്ളു എന്നും യോഗം നിശ്ചയിച്ചു. 

6. സഭയില്‍ ഉണ്ടായിട്ടുള്ള കുഴപ്പങ്ങള്‍ക്കു പരിഹാരമാര്‍ഗ്ഗം ആലോചിക്കുന്നതിനായി ശട്ടംകെട്ടുകള്‍ ചെയ്യണമെന്നും മറ്റും പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സിലെ അടുക്കല്‍ അപേക്ഷിക്കുന്നതിനു വേണ്ടി മലങ്കര സുറിയാനി മഹാജനസഭയില്‍ നിന്നയച്ച ഡപ്യൂട്ടേഷന്‍കാര്‍ക്കു പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു കൊടുത്തിട്ടുള്ള 19-ാം നമ്പര്‍ മറുപടി കല്പനയില്‍ വടക്കന്‍ പള്ളികളിലെ യാത്ര കഴിഞ്ഞാലുടന്‍ പൊതുയോഗം വിളിച്ചുകൂട്ടി കുഴപ്പങ്ങള്‍ തീര്‍ക്കാമെന്നു വാഗ്ദാനം ചെയ്തിട്ടുള്ളതും, ഇപ്പോള്‍ വടക്കന്‍ സര്‍ക്കീട്ട് മിക്കവാറും അവസാനിച്ചിരിക്കുന്നതും ആകയാല്‍ ഈ അവസരത്തില്‍ തിരുമനസ്സുകൊണ്ടു കൃപയായി കോട്ടയത്തു സെമിനാരിയില്‍ എഴുന്നള്ളിയിരുന്നു വാഗ്ദാനപ്രകാരമുള്ള പൊതുയോഗം വിളിച്ചുകൂട്ടുന്നതിനു വേണ്ട ശട്ടംകെട്ടുകള്‍ ചെയ്വാന്‍ ആരംഭിക്കുന്നതിനു ഇനിയും താമസം വരുത്തരുതെന്നും, സഭയില്‍ സമാധാനം കണ്ടതിനുമേല്‍ അല്ലാതെ തിരുമനസ്സുകൊണ്ടു ടി മദ്ധ്യസ്ഥരംഗത്തു മാറാതെ ഇരിക്കണമെന്നും തിരുമേനിയോടു ഈ യോഗ പ്രതിനിധികള്‍ വിനയമായും കഴിക്കയും അപേക്ഷിക്കണമെന്നും ഈ നിവൃത്തിക്കു മുമ്പ് ഉള്‍പ്രദേശങ്ങളിലെ പള്ളികളില്‍ തിരുമേനി സഞ്ചരിക്കുന്നപക്ഷം തെറ്റിദ്ധാരണ വര്‍ദ്ധിപ്പാനും ഭിന്നത അധികരിപ്പാനും ഇടവന്നേക്കുമെന്നുള്ളതുകൊണ്ടും ഈ യോഗത്തില്‍ ചേര്‍ന്നിരിക്കുന്ന പള്ളിക്കാരാരും അങ്ങനെയുള്ള കലഹത്തിനു ഇടവരുത്താതെ ഇരിപ്പാന്‍ നിര്‍ബന്ധമായും ശപഥം ചെയ്യണമെന്നും ഈ യോഗം നിശ്ചയിച്ചു. 

7. മലങ്കര സുറിയാനി സഭയുടെ ഭരണ ............... ദേശീയമായിരിക്കണമെന്നുള്ള പ്രമാണത്തിനു വിപരീതമായി പരദേശീയനായ മാര്‍ ഒസ്താത്യോസ് ബാവാ തിരുമേനിയെ ഈ വംഗ നാട്ടില്‍ സ്ഥിരവാസത്തിനനുവദിച്ചു അധികാരപ്പെടുത്തിയതുപോലെ അറിയുന്നതില്‍ ഈ യോഗം കുണ്ഠിതപ്പെടുകയും ഈ തിരുമേനിയുടെ ഇംഗിതജ്ഞാനമില്ലാത്ത സ്വഭാവ വിശേഷത്താല്‍ ജനങ്ങളില്‍ സമാധാനഭംഗം ഉണ്ടാകാന്‍ ഇടവന്നിട്ടുള്ളതും പൊതുജനാഭിപ്രായത്തില്‍ ഇപ്പോഴത്തെ കുഴപ്പത്തിന്‍റെ ഒരു പ്രധാന കാരണം ഈ തിരുമേനിയുടെ അധികാരഭ്രമം ആണെന്നു വിചാരമുള്ളതാകകൊണ്ടു ബാവാ തിരുമനസ്സിലെ കൃപയുണ്ടായി ഇങ്ങനെയുള്ള തിരുമേനിയെ സഭയ്ക്കു ഭാരമാകാതിരിപ്പാന്‍ അപേക്ഷിക്കണമെന്നും ഈ യോഗം നിശ്ചയിച്ചു. 

8. മലങ്കരസഭയിലെ ഭരണസംബന്ധമായ വ്യവസ്ഥകള്‍ ചെയ്യുന്നതിനും തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിനും മുളന്തുരുത്തി സുന്നഹദോസില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്ന യോഗം മെത്രാപ്പോലീത്തന്മാര്‍, മറ്റു വൈദികന്മാര്‍, അയ്മേനികള്‍ മുതലായവര്‍ ഉള്‍പ്പെട്ട അസോസ്യേഷന്‍ എന്നു നാമമുള്ള പൊതു സംഘമായിരിക്കുന്നതും അവര്‍ ഭരണത്തില്‍പെട്ടവരും ചുമതല വഹിക്കുന്നവരും ആകകൊണ്ടു കീഴുനടപ്പിന്‍പ്രകാരവും ഭരണരീതിയുടെ നിര്‍ണ്ണയത്തില്‍ അവസാന അധികാരികളായി ഈ യോഗം ഗണിക്കുന്നതും; അധികാരവാഹികളായ സ്ഥാനികള്‍ അവരുടെ നിശ്ചയപ്രകാരം മാത്രം പ്രവര്‍ത്തിക്കേണ്ടതെന്ന് ഈ യോഗം വച്ചിരിക്കുന്നതും; വൈദികസ്ഥാനികളോടുകൂടി അയ്മേനികള്‍ ഉള്‍പ്പെട്ട മാനേജിംഗ് കമ്മിറ്റിയെ പൊതു അസോസ്യേഷന്‍റെ പേര്‍ക്ക് അധികാരം വഹിക്കുന്നവരായി ഗണിക്കേണ്ടതും ആകുന്നു എന്നുള്ള തത്വത്തെ ഈ യോഗം പ്രസ്താവിച്ചു സ്ഥിരപ്പെടുത്തുന്നു. 

9. ഇപ്പോഴത്തെ മലങ്കര മെത്രാപ്പോലീത്താ തിരുമേനിയുടെ ദൈവഭക്തിയിലും വിശ്വാസ സ്ഥിരതയിലും അനിതരസാധാരണമായ കാര്യശേഷിയിലും ഈ യോഗത്തിനു പൂര്‍ണ്ണമായ വിശ്വാസമുണ്ട്. 

10. മേല്‍പ്പറഞ്ഞ നിശ്ചയങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനു താഴെ പറയുന്ന ആളുകളെ ഈ യോഗത്തിന്‍റെ പ്രതിനിധി കമ്മിറ്റിയായി നിശ്ചയിച്ചിരിക്കുന്നതും അവര്‍ ബാവാ തിരുമനസ്സിലേയും മലങ്കര മെത്രാപ്പോലീത്താ തിരുമേനിയുടെയും അടുക്കല്‍ വിവരങ്ങള്‍ അറിയിച്ചു അധിക കാലതാമസം കൂടാതെ വേണ്ട തീര്‍ച്ചകള്‍ സമ്പാദിക്കേണ്ടതും യോഗോദ്ദേശ നിവൃത്തിക്കായി ആവശ്യപ്പെട്ട സകല നടപടികളും അവര്‍ നടത്തേണ്ടതും അതു സംബന്ധിച്ചു വേണ്ടിവരുന്ന ചിലവിലേക്കു പണം പള്ളികളില്‍ നിന്നും ജനങ്ങളില്‍ നിന്നും പിരിക്കുന്നതിനു അവരെ ചുമതലപ്പെടുത്തിയിരിക്കുന്നതും ഇതിലേക്കു ആവശ്യപ്പെട്ട വിശേഷാല്‍ ചിലവുകള്‍ ............ വയ്ക്കുന്നതിനും വഹിക്കുന്നതിനും കമ്മിറ്റിക്കാരെ ഇതിനാല്‍ അധികാരപ്പെടുത്തി ചുമതലയേറ്റിരിക്കുന്നതുമാകുന്നു. 

മെസേഴ്സ് ഇ. ജെ. ജോണ്‍ ബി.എ., ബി.എല്‍., (പ്രസിഡണ്ട്), സി. ചെറിയാന്‍, ലൂക്കോസ് വക്കീല്‍, പി. ഐ. മാണി, എം. പി. വര്‍ക്കി, കല്ലറയ്ക്കല്‍ ഇ. എം. ജോസഫ്.

സെക്രട്ടറിമാര്‍: കെ. സി. മാമ്മന്‍ മാപ്പിള ബി.എ., കെ. വി. ചാക്കോ ബി.എ., എല്‍.റ്റി., പി. പി. ജോണ്‍ ബി.എ., ബി.എല്‍., എ. ഫീലിപ്പോസ് എം.എ., ബി.എല്‍.

11. ഈ യോഗം മേല്‍പ്രകാരം ചെയ്തിട്ടുള്ള നിശ്ചയങ്ങള്‍ മലങ്കര സുറിയാനി സമുദായത്തിലെ സത്യമായ ഭൂരിപക്ഷാഭിപ്രായത്തിനു അനുകൂലമെന്നു യോഗം വിശ്വസിക്കുന്നു. എന്നു വരികിലും ബാവാ മുഖാന്തിരമോ മെത്രാപ്പോലീത്താ മുഖാന്തിരമോ ടി യിലെ മെമ്പറന്മാര്‍ മുഖാന്തിരമോ മുറപ്രകാരം വിളിച്ചുകൂട്ടപ്പെടുന്ന ഒരു പൊതുയോഗത്തില്‍ സഭയുടെ ഭൂരിപക്ഷാഭിപ്രായം ഏതെങ്കിലും കാര്യത്തില്‍ ഭിന്നമാകുന്നു എന്നു പ്രത്യക്ഷപ്പെടുന്നപക്ഷം ആ വിഷയത്തില്‍ ഈ യോഗനിശ്ചയങ്ങളെ ഭേദപ്പെടുത്തി സത്യ ഭൂരിപക്ഷാഭിപ്രായത്തെ സ്വീകരിച്ചു പ്രവര്‍ത്തിപ്പാനും ഈ യോഗാംഗങ്ങള്‍ സന്നദ്ധരായിരിക്കുന്നു എന്നു കൂടി രേഖപ്പെടുത്തിയിരിക്കുന്നു."

ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് മെത്രാന്‍ സ്ഥാനമേല്ക്കുന്നു (1910)


206. തെക്കുംഭാഗക്കാരായ ക്നാനായ സമുദായ പള്ളിക്കാരുടെ അപേക്ഷപ്രകാരം .................... ഇടവഴിക്കല്‍ ചെറിയാന്‍ ഫീലിപ്പോസ് കശീശായുടെ ഇളയ മകന്‍ ടിയില്‍ ഗീവര്‍ഗീസ് കശീശായായ എന്നെ അന്ത്യോഖ്യായുടെ രണ്ടാം അബ്ദുള്ളാ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസ് ബാവാ അവര്‍കള്‍ 1910 ഓബ് മാസം 8-നു ആഗസ്റ്റ് 21-നു 1046-മാണ്ടു ചിങ്ങ മാസം 5-നു ഞായറാഴ്ച പാമ്പാക്കുട പള്ളിയില്‍ വച്ച് റമ്പാനായി പട്ടംകെട്ടുകയും അടുത്ത ഞായറാഴ്ചയായ ഓബ് 15-നു ആഗസ്റ്റ് 28-നു ചിങ്ങം 12-നു (കന്യാസ്ത്രീ അമ്മയുടെ വാങ്ങിപ്പു പെരുന്നാള്‍ ദിവസം) വടകര പള്ളിയില്‍ വച്ച് മാര്‍ സേവേറിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തായായി വാഴിക്കയും ചെയ്തു. അപ്പോള്‍ പാത്രിയര്‍ക്കീസിനോടു കൂടെ മാര്‍ സ്ലീബാ ഒസ്താത്ത്യോസ് ബാവായും മാര്‍ പൗലൂസ് അത്താനാസ്യോസ് മെത്രാപ്പോലീത്തായും ഉണ്ടായിരുന്നു. വാഴ്ച ദിവസം വളരെ ആള്‍ കൂടുകയും പട്ടക്കാരും ശെമ്മാശന്മാരും അമ്പതില്‍ അധികവും ഉണ്ടായിരുന്നു. മിസ്റ്റര്‍ ഇ. എം. ഫീലിപ്പോസിനു ചില ................. കൂടിയ പട്ടക്കാര്‍ മുതല്‍പേര്‍ ................ കൊടുക്കയുണ്ടായി. 

207. മേല്‍ വിവരിച്ച മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ സ്ഥാനമേറ്റശേഷം രാമംഗലത്തു പള്ളിയില്‍ പോയി രണ്ടാഴ്ച താമസിച്ചശേഷം വെളിയനാട്ടു നിന്നും .......... 1910 സെപ്റ്റംബര്‍ 12-നു 1046 ചിങ്ങം 27-നു തിങ്കളാഴ്ച കോട്ടയത്തു സെമിനാരിയില്‍ വരികയും അന്ന് അവിടെ താമസിച്ച് അടുത്ത ദിവസമായ ചൊവ്വാഴ്ച നൂറ്റില്‍ചില്വാനം മുത്തുക്കുട, കൊടി, വാദ്യം, ചെണ്ട, ബാന്‍റ്, ഏഴ് വെള്ളിക്കുരിശ്, ഈ വക സന്നാഹങ്ങളോടുകൂടി കോട്ടയത്തു വലിയപള്ളിയിലേക്കു കരമാര്‍ഗ്ഗം എഴുന്നള്ളിക്കയും വലിയപള്ളി യുടെ നടയ്ക്കു താഴെ കെട്ടി ഉണ്ടാക്കി അലങ്കരിച്ചിരുന്ന പന്തലില്‍ വച്ചു വലിയപള്ളിക്കാരുടെ ആയി ഒരു മംഗളപത്രവും പൊന്‍ മസ്നപ്സായും സമ്മാനം കൊടുക്കയും ചെയ്തശേഷം പള്ളിയിലേക്കു എഴുന്നള്ളി അവിടെ വച്ച് ഓക്സിയോസ് ചൊല്ലി കൈമുത്തിച്ചു ശേഷം കൂടിയ ജനങ്ങള്‍ പിരിയുകയും ചെയ്തു. എതിരേല്പിനു ക്നാനായക്കാരുടെ എല്ലാ പള്ളികളില്‍ നിന്നും ധാരാളം ആളുകള്‍ വന്നിട്ടുണ്ടായിരുന്നു. കോട്ടയത്തുള്ള വടക്കുംഭാഗരില്‍ പ്രധാനന്മാരാരും എതിരേല്പില്‍ സംബന്ധിച്ചില്ല. അവര്‍ കവലമുക്കുകളില്‍ കൂടി നിന്നു നോക്കിക്കൊണ്ടിരുന്നതേയുള്ളു. പിന്നീട് വടക്കുംഭാഗത്തിലെ പ്രധാനന്മാര്‍ എല്ലാവരും വന്നു കൈമുത്തിപ്പോയി. എതിരേല്പ് അവര്‍ വിചാരിച്ചിരുന്നതില്‍ കേമമായിപ്പോയതുകൊണ്ടു അവര്‍ക്കു ഇച്ഛാഭംഗമായി. തങ്ങള്‍ ഒഴിഞ്ഞു നിന്നതുകൊണ്ടു ഫലമില്ലെന്നു കണ്ടപ്പോള്‍ ചേരാഞ്ഞതില്‍ പലര്‍ക്കും ലജ്ജ തോന്നിയിട്ടുണ്ട്. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

വാല്‍നക്ഷത്രം ഉദിച്ചു

205. കൊല്ലം 1045-മാണ്ടു മേട മാസം ഒടുവില്‍ മുതല്‍ ഇടവ മാസം അവസാനം വരെ ഒരു വലിയ വാല്‍നക്ഷത്രം കാണപ്പെട്ടു. ഈ നക്ഷത്രത്തിന്‍റെ പേര്‍ പറയുന്നത് ഹാലിയുടെ നക്ഷത്രം എന്നാണ്. കിഴക്കുഭാഗത്തു ഉദയനക്ഷത്രത്തോടടുത്ത് വെളുപ്പിനു അഞ്ചാറുനാഴിക വെളുപ്പുള്ളപ്പോള്‍ നക്ഷത്രം താഴെ കാലില്‍ മേല്‍പ്പോട്ടുമായി വളരെ ദിവസം കണ്ടുകൊണ്ടിരുന്നു. വാല്‍ ആദ്യം ചെറുപ്പമായിരുന്നു. എങ്കിലും നാള്‍ക്കുനാള്‍ വളര്‍ന്നു ആകാശത്തിന്‍റെ മദ്ധ്യം വരെ നീളം ഉണ്ടായി. പിന്നീട് ഈ നക്ഷത്രം സന്ധ്യയ്ക്കു പടിഞ്ഞാറു ഉദിച്ചുകൊണ്ടിരുന്നു. അവിടെയും വാല്‍ മേല്പോട്ടായിട്ടാണ് കണ്ടത്. വാല്‍ ക്രമേണ മേല്‍പറഞ്ഞതുപോലെ വളര്‍ന്നുകൊണ്ടിരുന്നു. ഈ നക്ഷത്രം പണ്ട് യൂലിയസ് കൈസറിന്‍റെ മരണത്തിങ്കലും മറ്റും കണ്ടതാണത്രെ. ഇത് കാണപ്പെടുമ്പോള്‍ ലോകത്തില്‍ പല അനര്‍ത്ഥങ്ങളും ഉണ്ടാകുക പതിവുണ്ട് എന്ന് പറയുന്നു. ഇംഗ്ലണ്ടിലെ ഏഴാം എഡ്വേര്‍ഡ് ചക്രവര്‍ത്തിയുടെ മരണവും ഈ പ്രാവശ്യം ഈ നക്ഷത്രം കാണപ്പെട്ടപ്പോള്‍ ആയിരുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് മെത്രാന്‍ സ്ഥാനമേല്ക്കുന്നു (1910)

204. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ വടക്കന്‍ പള്ളികളില്‍ സഞ്ചരിക്കുന്ന മദ്ധ്യേ അങ്കമാലി പള്ളിയില്‍ വച്ചു 1910-മാണ്ടു ഈയോര്‍ (ഇടവ മാസം) 27-നു 1045 ഇടവം 27-നു വ്യാഴാഴ്ച സ്വര്‍ഗ്ഗാരോഹണ പെരുന്നാള്‍ ദിവസം അങ്കമാലി ഇടവകയില്‍ കുറ്റിക്കാട്ടില്‍ പൗലോസ് റമ്പാനെ അത്താനാസ്യോസ് എന്ന പേരില്‍ അങ്കമാലി ഇടവകയുടെ മെത്രാനായി വാഴിച്ചു. അപ്പോള്‍ മാര്‍ ഒസ്താത്യോസ് ബാവായും മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായും കൂടെ ഉണ്ടായിരുന്നു. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കു എഴുത്തയയ്ക്കയോ അദ്ദേഹത്തെ അറിയിക്കയോ പോലും ചെയ്തില്ല. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

തീത്തോസ് മാര്‍ത്തോമ്മാ മെത്രാന്‍ കാലം ചെയ്തു (1909)

198. നവീകരണ തലവനായ തീത്തോസ് മാര്‍ത്തോമ്മാ മെത്രാന്‍ എന്നു പറയുന്ന ആള്‍ കുറെ മാസമായി പ്രമേഹരോഗത്തില്‍ കിടന്നശേഷം 1909 ഒക്ടോബര്‍ 20-നു 1085 തുലാ മാസം 4-നു ബുധനാഴ്ച കാലത്തു ആറര മണിക്കു തിരുവല്ലായില്‍ വച്ചു മരിച്ചുപോയിരിക്കുന്നു. ഇയാള്‍ പാലക്കുന്നത്ത് തോമസ് അത്താനാസ്യോസ് മെത്രാന്‍റെ അനുജനാണ്. ഇയാളെ തിരുവല്ലായിലെ നവീകരണ പള്ളിയില്‍ തന്നെ അടക്കി. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

അബ്ദുള്ളാ പാത്രിയര്‍ക്കീസ് മലങ്കരയില്‍ (1909)

197. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ലണ്ടനില്‍ നിന്നും പുറപ്പെട്ട ശേഷം ഈജിപ്റ്റില്‍ എത്തി അലക്സന്ത്രിയാ പാത്രിയര്‍ക്കീസ് ബാവായുടെ കൂടെ രണ്ടാഴ്ചയോളം താമസിച്ചശേഷം ............ കമ്പനി വക എസ്. എസ്. ഈജിപ്റ്റ് എന്ന തപാല്‍ കപ്പലില്‍ പുറപ്പെട്ടു 1909 സെപ്റ്റംബര്‍ 24-നു 185 കന്നി 8-നു വെള്ളിയാഴ്ച ബോംബെയില്‍ വന്നിറങ്ങി. അപ്പോള്‍ ബാവായെ സ്വീകരിക്കാന്‍ മാര്‍ ദീവന്നാസ്യോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തായും കോനാട്ട് മാത്തന്‍ മല്പാനും എന്‍റെ ജ്യേഷ്ഠപുത്രന്‍ ഇ. എം. ഫീലിപ്പോസും വേറെ ചിലരും ബോംബെയില്‍ ഹാജരുണ്ടായിരുന്നു. ഇവര്‍ ബാവായെ എതിരേറ്റു ബാവായുമായി പ്രത്യേകം ശട്ടംകെട്ടിയിരുന്ന ബംഗ്ലാവില്‍ താമസിപ്പിച്ചു. ബോംബെ ഗവര്‍ണര്‍ ആ സമയം പൂനായില്‍ ആയിരുന്നതിനാല്‍ അവിടെ ചെല്ലുന്നതിനു എഴുത്തു വന്നതനുസരിച്ചു സെപ്റ്റംബര്‍ 27-നു എല്ലാവരും പൂനായ്ക്കു പുറപ്പെട്ടു 28-നു ബോംബെയില്‍ ഗവര്‍ണറെ കണ്ടു ഇന്ത്യാ സെക്രട്ടറിയുടെ എഴുത്തു കൊടുത്തു. .............വണ്ടി കയറി ആര്‍ക്കോണത്തു വന്നപ്പോള്‍ മദ്രാസില്‍ പഠിക്കുന്ന സുറിയാനി വിദ്യാര്‍ത്ഥികള്‍ റെയില്‍വേസ്റ്റേഷനില്‍ വച്ചു ബാവായെ എതിരേല്ക്കയും ഒരു മംഗളപത്രം സമര്‍പ്പിക്കയും ചെയ്തു. അവിടെ നിന്നും ഒക്ടോബര്‍ 2-നു ഊട്ടക്കമണ്ടില്‍ എത്തി അവിടെ വച്ചു മദ്രാസ് ഗവര്‍ണരെ കണ്ടു സെക്രട്ടറിയുടെ എഴുത്തു കൊടുക്കയും കൊച്ചി, തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്കു എഴുത്തു വാങ്ങിക്കയും ചെയ്തു. മദ്രാസ് ബിഷപ്പിനെ ഇവിടെ വച്ചു കാണുകയുണ്ടായി. അവിടെ നിന്നു ഒക്ടോബര്‍ 6-നു പുറപ്പെട്ടു ഷൊര്‍ണൂര്‍ എത്തി ഒരു ദിവസം താമസിച്ചശേഷം പട്ടാമ്പി വഴി കുന്നംകുളം പള്ളിക്കാരുടെ എതിരേല്പോടുകൂടി ഒക്ടോബര്‍ 8-നു വെള്ളിയാഴ്ച കുന്നംകുളം പള്ളിയില്‍ എത്തി. ഇവിടെ ഒരാഴ്ച താമസിച്ചശേഷം ഒക്ടോബര്‍ 15-നു തൃശൂര്‍ വന്നു. ഇവിടെ വച്ചു കൊച്ചി രാജാവിനെയും റസിഡണ്ടിനെയും ചെന്നു കാണുകയും ഇവര്‍ പ്രതിദര്‍ശനം കഴിക്കയും  ചെയ്തു. അനന്തരം ഒക്ടോബര്‍ 17-നു ഞായറാഴ്ച തൃശൂര്‍ ഒരു പള്ളിക്കു മാര്‍ ഇഗ്നാത്യോസ് നൂറോനായുടെ നാമത്തില്‍ കല്ലിട്ടു വി. കുര്‍ബാന ചൊല്ലി. 18-നു ഉച്ചയ്ക്കു അവിടെ നിന്നും പുറപ്പെട്ടു കൊച്ചി രാജാവിന്‍റെ സാലൂണ്‍ വണ്ടിയില്‍ .......... 3 മണിക്കു എറണാകുളത്തു എത്തി. അവിടെ വടക്കര്‍ പള്ളിക്കാരുടെ ആഘോഷമായ എതിരേല്പുണ്ടായിരുന്നു. അന്ന് പോഞ്ഞിക്കര റസിഡണ്ട് ബംഗ്ലാവില്‍ ബാവാ താമസിച്ചശേഷം ഒക്ടോബര്‍ 19-നു ചൊവ്വാഴ്ച കാലത്തു പുറപ്പെട്ടു പ്രത്യേക തീബോട്ട് വഴി അന്നു നാലു മണിക്ക് കോട്ടയത്തു കോടിമത കടവില്‍ എത്തി പള്ളിക്കാരുടെ ആഘോഷമായ എതിരേല്പോടുകൂടെ 6 മണിക്കു സെമിനാരിയില്‍ എത്തി അവിടെ താമസിക്കുന്നു.

198. നവീകരണ തലവനായ തീത്തോസ് മാര്‍ത്തോമ്മാ മെത്രാന്‍ എന്നു പറയുന്ന ആള്‍ കുറെ മാസമായി പ്രമേഹരോഗത്തില്‍ കിടന്നശേഷം 1909 ഒക്ടോബര്‍ 20-നു 1085 തുലാ മാസം 4-നു ബുധനാഴ്ച കാലത്തു ആറര മണിക്കു തിരുവല്ലായില്‍ വച്ചു മരിച്ചുപോയിരിക്കുന്നു. ഇയാള്‍ പാലക്കുന്നത്ത് തോമസ് അത്താനാസ്യോസ് മെത്രാന്‍റെ അനുജനാണ്. ഇയാളെ തിരുവല്ലായിലെ നവീകരണ പള്ളിയില്‍ തന്നെ അടക്കി.

199. പാത്രിയര്‍ക്കീസ് ബാവാ ഊട്ടക്കമണ്ടില്‍ എത്തിയപ്പോള്‍ മൈസൂര്‍ രാജാവിന്‍റെ വക ഒരു കൊട്ടാരത്തിലാണ് താമസിച്ചത്. അവിടുത്തെ സഞ്ചാരത്തിനു ഗവര്‍ണരുടെ കുതിരവണ്ടി കൊടുത്തിരുന്നു. കുന്നംകുളങ്ങര മുതല്‍ കൊച്ചി സംസ്ഥാനം കഴിയുന്നതു വരെ ബാവായുടെ സഞ്ചാരത്തിനു കൊച്ചി രാജാവിന്‍റെ കുതിരവണ്ടിയും മോട്ടോര്‍ വണ്ടിയും വിട്ടുകൊടുക്കയും എറണാകുളത്തെ എതിരേല്പിനു പട്ടാളവും ബാണ്ടും അയക്കയും ചെയ്തു.
200. പാത്രിയര്‍ക്കീസ് ബാവായുടെ വരവും തീത്തോസ് മെത്രാന്‍റെ മരണവും ഒരുമിച്ചു സംഭവിച്ചതു ഒരു ആശ്ചര്യം തന്നെ. ഇതില്‍ ഒരു രഹസ്യം ഉണ്ട്. കാലം ചെയ്ത മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ മുപ്പതാം ദിവസം അടിയന്തിരത്തിനു അടുത്ത ഒരു ദിവസം തീത്തോസ് മെത്രാന്‍റെ ദീനം കാണ്മാന്‍ മാര്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസ് മെത്രാപ്പോലീത്താ പോയിരുന്നു. ആ യാത്രയ്ക്കു വട്ടംകൂട്ടിയപ്പോള്‍ (മുറിമറ്റത്തു) മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ ഇപ്രകാരം കല്പിക്കയുണ്ടായി. തീത്തോസിനെ കാണ്മാന്‍ പോകാന്‍ ഇപ്പോള്‍ ധൃതി വെച്ചിട്ടു കാര്യമില്ല. അയാള്‍ ഈയിടെ മരിക്കയില്ല. പാത്രിയര്‍ക്കീസ് ബാവാ ഇവിടെത്തുമ്പോള്‍ ഇസ്രായേലിനു പെസഹായും മിസ്രേംകാര്‍ക്കു കടിഞ്ഞൂല്‍ പുത്രന്മാരുടെ മരണവുമായിരിക്കും. അന്നേ അയാള്‍ മരിക്കത്തൊള്ളു. ഇങ്ങനെ ഒരു വാക്ക് മാര്‍ ഈവാനിയോസ് അന്നു പറഞ്ഞിരുന്നതു അക്ഷരപ്രകാരം ഒത്തിരിക്കുന്നു. ഇതൊരാശ്ചര്യം തന്നെ.

201. പാത്രിയര്‍ക്കീസ് ബാവാ കുറച്ചു ദിവസം കോട്ടയത്തു സെമിനാരിയില്‍ താമസിച്ച ശേഷം സുറിയാനി കണക്കില്‍ 1085 തുലാം 19-നു തെക്കന്‍ പള്ളിക്കാരുടെ ആഘോഷമായ എതിരേല്‍പോടുകൂടെ പരുമല സെമിനാരിയില്‍ എഴുന്നള്ളുകയും അടുത്ത ദിവസമായ 20-നു കാലം ചെയ്ത മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മയില്‍ സംബന്ധിക്കയും ചെയ്തശേഷം നവംബര്‍ 4-നു വ്യാഴാഴ്ച അസ്തമിച്ചു പരുമല നിന്നു പുറപ്പെട്ടു 6-നു ശനിയാഴ്ച 4 മണിക്കു തിരുവനമ്പുരത്ത് എത്തി. കോട്ടയം മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്ര സര്‍ക്കാര്‍ വക ബോട്ടിലായിരുന്നു. തിരുവനന്തപുരത്തു എതിരേല്‍പ് വളരെ കേമമായിരുന്നു. പത്തു മുന്നൂറു മുത്തുക്കുട, പൊന്‍, വെള്ളി കുരിശുകള്‍, മുപ്പതിന്മേല്‍ ഈവക സന്നാഹങ്ങള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്തു താമസത്തിനു  നക്ഷത്ര ബംഗ്ലാവ് സര്‍ക്കാരില്‍ നിന്നു ഒഴിഞ്ഞുകൊടുത്തിരുന്നു. നവംബര്‍ 8-ു തിങ്കളാഴ്ച ബാവാ മഹാരാജാവിനെയും റസിഡണ്ടിനെയും മുഖം കാണിച്ചു. ചൊവ്വാഴ്ച മഹാരാജാവും റസിഡണ്ടും ഇങ്ങോട്ടു വന്നു കണ്ടു. ഒരാഴ്ച അവിടെ താമസിച്ചശേഷം ബാവാ കോട്ടയത്തേക്കു തിരിച്ചുപോന്നു.

202. 1909 നവംബര്‍ 25-നു വൃശ്ചികം 22-നു സെമിനാരി ചാത്തദിവസവും അടുത്ത ദിവസങ്ങളിലും എല്ലാ പള്ളികളിലെയും പ്രതിനിധികള്‍ ചേര്‍ന്ന ഒരു പൊതുസുന്നഹദോസ് സെമിനാരിയില്‍ കൂടണമെന്നു ബാവാ പള്ളികള്‍ക്കു കല്പന അയച്ചിരുന്നതനുസരിച്ചു സുന്നഹദോസ് കൂടി. പള്ളിക്കാര്‍ക്കു ആവശ്യമുള്ള സംഗതികള്‍ ആലോചിച്ചു ബാവായെ എഴുതി അറിയിക്കണമെന്നു കല്പിച്ചതുപോലെ പള്ളിക്കാര്‍ രണ്ടുമൂന്നു ദിവസം കൂടി പല സംഗതികളും ആലോചിച്ചു. അതോടുകൂടി റോയല്‍ കോര്‍ട്ട് വിധിയില്‍ ബാവായ്ക്കു നഷ്ടപ്പെട്ടുപോയ ലൗകികാധികാരം സുന്നഹദോസ് സമ്മതിക്കണമെന്നു ബാവാ മദ്ധ്യസ്ഥന്മാര്‍ മുഖാന്തിരം പറഞ്ഞയച്ചതു യോഗത്തില്‍ ആലോചിച്ചതില്‍ സുന്നഹദോസുകാര്‍ നിഷേധിച്ചു. മലങ്കര ഏഴ് ഇടവകയായിട്ടുള്ളതിനു മൂന്നു മെത്രാന്മാരും അവരില്‍ രണ്ടിടവകയ്ക്കു ഓരോ അസിസ്റ്റന്‍റുമാരും മതിയെന്ന് യോഗത്തില്‍ ഭൂരിപക്ഷം അഭിപ്രായപ്പെട്ടു. ഏഴ് മെത്രാന്മാര്‍ വേണമെന്നു ബാവായും വേറെ ചിലരും തര്‍ക്കിച്ചു. കടശ്ശി സുന്നഹദോസ് നടന്നില്ല. ഓരോ ഭാഗക്കാര്‍ അവരവര്‍ ആവശ്യപ്പെട്ടതു എഴുതി ബാവായുടെ പക്കല്‍ കൊടുത്തു യോഗം പിരിഞ്ഞു. സുന്നഹദോസ് കഴിഞ്ഞശേഷം ബാവാ കോട്ടയത്തു ചെറിയ പള്ളിയില്‍ എഴുന്നള്ളി രണ്ടാഴ്ച താമസിച്ച ശേഷം മലയാളം കണക്കില്‍ ധനുമാസം 10-നു വലിയ പള്ളിയില്‍ എഴുന്നള്ളുകയും മൂന്നു ദിവസം താമസിക്കയും ചെയ്തു. വലിയ പള്ളിയില്‍ നിന്നു ബാവായ്ക്കു 100 രൂപാ കൈമുത്തു കൊടുത്തു. അവിടെ നിന്നു ബാവാ പുതുപ്പള്ളിയിലേക്കു പോയി. ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ ഈ ബാവായെക്കുറിച്ച് ജനങ്ങളുടെ ഇടയില്‍ നല്ല തൃപ്തിയും സന്തോഷവുമില്ല. അദ്ദേഹം വലിയ ദ്രവ്യാഗ്രഹിയാണെന്നും മറ്റുമുള്ള ഒരു ബോദ്ധ്യം നാടൊക്കെ വ്യാപിച്ചിരിക്കുന്നു. പള്ളിക്കാര്‍ ബാവായെ കൊണ്ടുപോകാന്‍ ഉത്സാഹവും കാണുന്നില്ല. ബാവായുടെ കൂടെ യോഹന്നാന്‍ (ഹന്നാ) എന്നും ഏലിയാസെന്നും രണ്ട് റമ്പാന്മാര്‍ ഉണ്ട്. ഇവര്‍ വളരെ സാധുക്കളും മര്യാദക്കാരുമാണ്. മാര്‍ ഒസ്താത്യോസ് ബാവായും മാര്‍ ദീവന്നാസ്യോസ്       മെത്രാപ്പോലീത്തായും വലിയ ബാവായുടെ കൂടെ സഞ്ചരിക്കുന്നു. വലിയ ബാവായ്ക്കു ദീവന്നാസ്യോസിന്‍റെ മേല്‍ അശേഷം തൃപ്തിയില്ല. ലൗകികാധികാരം മുതലായി ബാവാ ആവശ്യപ്പെടുന്നവ ഒന്നും ദീവന്നാസ്യോസ് വിട്ടുകൊടുക്കില്ല. ഈവക അധികാരങ്ങള്‍ എങ്ങനെയും കൈക്കലാക്കണമെന്നു വച്ചു ഒസ്താത്യോസ് വളരെ ശ്രമിക്കുന്നുണ്ട് അതിനാല്‍ ഒസ്താത്യോസും ബഹുജനങ്ങളുടെ അതൃപ്തിക്കു പാത്രവാനായിരിക്കുന്നു. പ്രത്യേകം തെക്കന്‍ പള്ളിക്കാര്‍ രണ്ടു ബാവാന്മാരോടും വളരെ തൃപ്തികേടില്‍ ഇരിക്കുന്നു. വടക്കരുടെ ഇടയിലും നല്ല അഭിപ്രായമില്ല. കാലം ചെയ്ത പത്രോസ് പാത്രിയര്‍ക്കീസ് വന്നു മലങ്കരയും അന്ത്യോഖ്യയും തമ്മിലുള്ള ബന്ധം ഉറപ്പിച്ചു. ഇവിടുത്തുകാര്‍ക്കു സിംഹാസനത്തോടു വളരെ ഭക്തിയും ഉണ്ടാക്കി. അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ ബുദ്ധിമോശം കൊണ്ടു മലങ്കരക്കാര്‍ക്കു അന്ത്യോഖ്യരോടുള്ള ഭക്തി വളരെ ക്ഷയിച്ചു പോയിരിക്കുന്നു. ബാവായെ ആക്ഷേപിച്ചു ഊരും പേരുമില്ലാതെ ലഘുലേഖകള്‍ പ്രസിദ്ധപ്പെടുത്തുന്നു. റോമ്മാക്കാരുടെ പത്രങ്ങളില്‍ ഈ ബായാ റോമ്മായില്‍ ചേര്‍ന്നപ്പോള്‍ അവിടെ വച്ചു പാപ്പായെയും റോമ്മാ സഭയെയും സമ്മതിച്ചും സുറിയാനി സഭയെ ദുഷിച്ചും എഴുതിയിട്ടുള്ള എഴുത്തുകള്‍ പ്രസിദ്ധപ്പെടുത്തുന്നു. മൊത്തത്തില്‍ ബാവാ ഈ വിശ്വാസത്തില്‍ അസ്ഥിരനും ദ്രവ്യാഗ്രഹിയും അധികാരമോഹമുള്ളവനും എന്നു ഒരു വലിയ ദുഷ്പേരും ആക്ഷേപവും നാടെല്ലാം പ്രസിദ്ധമായിരിക്കുന്നു.

ഇംഗ്ലണ്ടില്‍ ചെന്നിട്ടും ഈ ബാവാ നല്ല പേരും മഹാന്മാരുടെ തൃപ്തിയും സമ്പാദിക്കാതെയും ദ്രവ്യസഹായമുണ്ടാകണമെന്നുള്ള ആഗ്രഹം സാധിക്കാതെയുമാണ് പോന്നത്. തിരുവനന്തപുരത്തു വച്ചു തിരുവിതാംകൂര്‍ മഹാരാജാവ് ബാവായ്ക്കു ഒരു സ്വര്‍ണ്ണമുദ്ര കൊടുക്കണമെന്നു കല്പിക്കയും ആയതു ബാവാ പുതുപ്പള്ളിയില്‍ ഇരിക്കുമ്പോള്‍ വന്നു ചേരുകയും ചെയ്തു.

204. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ വടക്കന്‍ പള്ളികളില്‍ സഞ്ചരിക്കുന്ന മദ്ധ്യേ അങ്കമാലി പള്ളിയില്‍ വച്ചു 1910-മാണ്ടു ഈയോര്‍ (ഇടവ മാസം) 27-നു 1045 ഇടവം 27-നു വ്യാഴാഴ്ച സ്വര്‍ഗ്ഗാരോഹണ പെരുന്നാള്‍ ദിവസം അങ്കമാലി ഇടവകയില്‍ കുറ്റിക്കാട്ടില്‍ പൗലോസ് റമ്പാനെ അത്താനാസ്യോസ് എന്ന പേരില്‍ അങ്കമാലി ഇടവകയുടെ മെത്രാനായി വാഴിച്ചു. അപ്പോള്‍ മാര്‍ ഒസ്താത്യോസ് ബാവായും മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായും കൂടെ ഉണ്ടായിരുന്നു. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കു എഴുത്തയയ്ക്കയോ അദ്ദേഹത്തെ അറിയിക്കയോ പോലും ചെയ്തില്ല. ..........

208. പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സിലേക്കു കൊച്ചി മഹാരാജാവ് ഒരു മുദ്ര കൊടുക്കാമെന്നു സമ്മതിച്ചിരുന്നതു ബാവാ വടക്കന്‍ പള്ളികളില്‍ താമസിക്കുമ്പോള്‍ തീ.....ച്ചു കൊടുത്തയച്ചു ബാവായ്ക്കു കൊടുത്തു.

212. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു വടക്കന്‍ പള്ളികളില്‍ സഞ്ചരിക്കുമ്പോള്‍ മുളന്തുരുത്തില്‍ വച്ചു അവിടത്തെ കാലില്‍ പതിവായി വരാറുള്ള വാതം പിടിപെടുകയാല്‍ നാലു മാസത്തോളം ആ പള്ളിയില്‍ താമസിച്ചശേഷം ആലുവായ്ക്കു നീങ്ങുകയും അവിടെനിന്നു അയ്യമ്പള്ളിക്കു എഴുന്നള്ളുകയും ചെയ്തു. അയ്യമ്പള്ളില്‍ നിന്നു നീലംപേരൂര്‍ പള്ളിയിലേക്കു പോരണമെന്നു മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ പേര്‍ക്കു കല്പന വരികയാല്‍ 1086 മകരം 29-നു ശനിയാഴ്ച അയ്യമ്പള്ളില്‍ നിന്നു പ്രത്യേക തീബോട്ടില്‍ കയറി നീലംപേരൂര്‍ കൊണ്ടുവരികയും അവിടെ ഒരാഴ്ച താമസിച്ചശേഷം കുംഭം 7-നു വെളിയനാട്ടിനു എഴുന്നള്ളുകയും അവിടെ നിന്നും 14-നു പരുമലയ്ക്കു നീങ്ങുകയും ചെയ്തു. നീലംപേരൂര്‍ വച്ച് കോലത്തു മരിച്ചുപോയ കുറിയാക്കോസ് കത്തനാരുടെ മകന്‍ ഗീവര്‍ഗീസ് എന്ന കൊച്ചനും വെളിയനാട്ടു ...........

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...