Monday, June 4, 2018

വെടി, തീക്കളി എന്നിവയോടു കൂടെ മാര്‍തോമസ് അച്ചുകൂടം ഉദ്ഘാടനം



112. മലയാഴ്മ പുസ്തകങ്ങള്‍ അച്ചടിപ്പിക്കേണ്ടുന്നതിനു വേണ്ടുന്ന പ്രസ് അക്ഷരങ്ങള്‍ മുതലായതു ഉണ്ടാക്കുകയും 1855-മാണ്ട് കുംഭ മാസം 2-നു അച്ചടിച്ചു തുടങ്ങുകയും സിമ്മനാരിപ്പള്ളിയില്‍ വെടി, വാദ്യം, കൊടയും, സ്ലീബാ, തീക്കളി മുതലായ ആഘോഷത്തോടുകൂടെ പെരുന്നാള്‍ മെത്രാപ്പോലീത്താ കഴിപ്പിക്കയും മേല്‍ ആണ്ടത്തെ പെരുനാള്‍ അമയന്നൂര്‍കാരന്‍ നക്ഷത്ര ബംഗ്ലാവില്‍ റൈട്ടറു കുര്യനും കോട്ടയത്തു കുന്നുംപുറത്ത് കുര്യനും കൂടെ കഴിക്കത്തക്കവണ്ണം നിശ്ചയിച്ചു അതിന്മണ്ണം എരുത്തിക്കല്‍ കത്തനാരെ കൊണ്ടു പള്ളിയില്‍ .... കൂടെ പറയിക്കയും ചെയ്തതു കൂടാതെ അന്നുതന്നെ അച്ചടി തുടങ്ങുകയും ചെയ്കയാല്‍ അന്നു അടിച്ച സാധനത്തില്‍ ഒന്നു ഈ പുസ്തകത്തോടുകൂടെ ചേര്‍ത്തിട്ടുള്ളതാകുന്നു. ....

155. മുന്‍ 102 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം സെമിനാരിയില്‍ ഉണ്ടാക്കിയ പ്രസ്സില്‍ ആദ്യം മതവിരോധമായും തെറ്റായും കൗമ്മാപ്പടി നമസ്കാരം അച്ചടിച്ചാറെ ഏറെ പിരിവില്ലാഴിക കൊണ്ട് പിന്നീട് വൈദ്യപുസ്തകം അച്ചടിപ്പിക്കയും ചെയ്തു. പിന്നീട് മറ്റൊന്നു അച്ചടിപ്പിക്കുന്നതിനു ഇല്ലാഴികകൊണ്ട് ഇപ്പോള്‍ പഞ്ചതന്ത്രവും ചാണക്യസൂത്രവും അച്ചടിപ്പിച്ചു വരുന്നു. മെത്രാന്‍ കള്ളഎഴുത്തുണ്ടാക്കി മൂസലില്‍ ചെന്നു ശെമ്മാശായിരിക്കുമ്പോള്‍ കത്തനാരാകുന്നുയെന്നു പറഞ്ഞ് അവിടെ കുര്‍ബ്ബാന ചൊല്ലുകയും കള്ളഎഴുത്ത് കൊടുത്ത് സ്ഥാനം മോഷ്ടിക്കയും ചെയ്തത് ചാണക്യന്‍റെ സൂത്രത്തേക്കാള്‍ വല്യ സൂത്രമാകുന്നു. മെത്രാന്‍റെ നടപ്പും ..... നിരൂപിച്ചു നോക്കിയാല്‍ ഇനി പൂരപ്പാട്ടു കൂടെ അച്ചടിപ്പാന്‍ യോഗ്യതയുള്ളതായി കാണുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

അനധികൃത പെണ്‍കെട്ടും മുടക്കും (1855)


പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിന്‍റെ രണ്ട് കല്പനകള്‍

മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ എഴുത്ത്.
വല്യപള്ളിക്കാരു കണ്ടെന്നാല്‍.
ആ ഇടവകയില്‍ …. മാത്തനെന്നവന്‍റെ കെട്ടിയവള്‍ മരിക്കയില്‍ പിറ്റേ ഞായറാഴ്ച തന്നെ രണ്ടാമതു കെട്ടുന്നതിനു നിശ്ചയിച്ചു മൂന്നാം ദിവസം പുലകുളി കഴിക്കണമെന്നും പെണ്ണിന്‍റെ തകപ്പന്‍ മുതല്‍പേരോടു നിര്‍ബ്ബന്ധിച്ചപ്രകാരം ചെയ്യാഴികയാല്‍ പുലകുളി കഴിഞ്ഞയുടനെ പതിനേഴിനു മുമ്പ് ശനിയാഴ്ച രാത്രിയില്‍ രഹസ്യമായിട്ടു ഒരു പെണ്ണിനെയും കൊണ്ട് അവന്‍ ആ പള്ളിയില്‍ വന്നു നിങ്ങള്‍ അറിയാതെയും ദേശകുറി കൂടാതെയും പസാരം വയ്പിക്കാതെയും ന്യായവിരോധമായിട്ടു …….. കത്തനാരു രാത്രികാലങ്ങളില്‍ പെണ്‍കെട്ടു കഴിപ്പിച്ചു അയച്ചിരിക്കുന്ന സംഗതി കൊണ്ടും കത്തങ്ങളും കൈക്കാരും കൂടി നമ്മെ എഴുതി ബോധിപ്പിച്ചു വിചാരിച്ചതിലും മേലെഴുതിയപ്രകാരം കെട്ടിച്ചു അയച്ചിരിക്കുന്നത് പരമാര്‍ത്ഥമെന്നു അറിയപ്പെട്ടു. പുലകുളി കഴിഞ്ഞയുടനെ കെട്ടിക്ക മുറയില്ലാത്തതും അപ്രകാരം ഒരിക്കലും ഉണ്ടായിട്ടില്ലാത്തതും ആയിരിക്കുമ്പോള്‍ പരിഷ മര്യാദയ്ക്കും ചട്ടത്തിനും വിരോധമായി ചെയ്തിരിക്കുന്ന മേലെഴുതിയ കത്തനാരോടു അതിന്‍റെ അവസ്ഥ പോലെ വിചാരിപ്പാനുള്ളതാകയാല്‍ ഈ സംഗതിക്കു ഇന്നപ്രകാരമെന്നു നിശ്ചയിച്ചു കല്‍പന അയക്കുന്നതുവരെയും ……. കത്തനാരുടെ അംശപ്രവൃത്തികള്‍ നാം മുടക്കിയിരിക്കകൊണ്ടും നടത്തികൊള്‍കയും അരുത്. എന്ന് 1854-മത ധനു മാസം 3-നു കല്ലൂപ്പാറ പള്ളിയില്‍ നിന്നും എഴുത്ത്.
പകര്‍പ്പ്.
കൂടെ കണ്ടെന്നാല്‍,
ആ ഇടവകയില്‍ കൂടുന്നതില്‍ …… മാത്തനെന്നവനെ കൊണ്ട് സുറിയാനി മര്യാദയ്ക്കു വിരോധമായിട്ടുള്ള മുറയില്‍ …… കത്തനാര്‍ വിവാഹം കഴിപ്പിച്ചിരിക്കുന്നപ്രകാരം നമുക്കു അറിയപ്പെട്ടു മേലെഴുതിയ കത്തനാര്‍ക്കു അംശമുടക്കായി നാം കല്‍പന അയച്ചിട്ടുണ്ടായിരുന്നുവല്ലോ. ഇപ്പോള്‍ മേലെഴുതിയ കത്തനാര്‍ ആ കാര്യത്തെക്കുറിച്ച് അനുതപിച്ചു എന്ന് സ്ഥിരമായി അറിഞ്ഞു അയാളെ കൊണ്ടു അതിനു തക്കതായ പ്രായശ്ചിത്തവും ചെയ്യിച്ചു മുടക്കു തീ
ര്‍ത്തിരിക്കുന്നതിനാല്‍ മുന്‍നാളിലെപോലെ നടന്നുകൊള്ളുന്നതിനു ഈ കല്പനയാല്‍ അയാള്‍ക്കു നാം അനുവാദം കൊടുത്തിരിക്കുന്നു. അതിന്മണ്ണം നടത്തിച്ചുകൊള്‍കയും വേണം.
എന്ന് 1855 മത മകരമാസം 3-നു സിമ്മനാരിയില്‍ നിന്നും എഴുത്ത്.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

സുറിയാനി ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ട ചില പഴയ സര്‍ക്കാര്‍ ഉത്തരവുകള്‍



100. ബാവാന്മാരെ അതിര്‍ത്തിക്കു പുറത്തയച്ചുകൊള്ളത്തക്കവണ്ണം മണ്ടപത്തുംവാതിലുകള്‍ തോറും എഴുതിയ ഉത്തരവിനു പകര്‍പ്പ്:
നമ്പ്ര് 1612-മത്.
ഏറ്റുമാനൂര്‍ മണ്ടപത്തുംവാതുക്കല്‍ തഹസീല്‍ദാര്‍ കേശവപിള്ളയ്ക്കു എഴുതുന്ന ഉത്തരവ് എന്തെന്നാല്‍, പരദേശക്കാരനാകുന്ന കൂറിലോസ് മുതലായവര്‍ യാതൊരു സ്ഥാനവും വരുതിയും കൂടാതെ ഓരോ പള്ളികളില്‍ ചെന്നു പാര്‍ക്കയും ചിലരെ ശെമ്മാശ് മുതലായ സ്ഥാനത്തിനു ആക്കുകയും പള്ളിവക മുതലെടുത്ത് അഴിമതികള്‍ ചെയ്കയും ചെയ്തുവരുന്ന സംഗതി ഇടപെട്ട് ആവലാതികള്‍ ഉണ്ടായി കൂറിലോസ് മുതല്‍പേരെ രകതാരി കൂടാതെ ഈ സംസ്ഥാനത്തു ചേര്‍ന്ന പ്രദേശങ്ങളില്‍ പാര്‍പ്പിച്ചു കൂടായെന്നു ഇതിനു മുമ്പില്‍ ഉത്തരവ് കൊടുത്തയച്ചിട്ടുണ്ടല്ലോ. ഇപ്പോള്‍ ആയതിനു വിരോധമായിട്ടു മാര്‍ കൂറിലോസും സ്തേപ്പാനോസും മെത്രാന്‍റെ സ്ഥാനം ഒഴിഞ്ഞിട്ടുള്ള ദീവന്നാസ്യോസും ഓരോ പള്ളികളില്‍ ചെന്നു പലര്‍ക്കും ശെമ്മാശ് മുതലായ പട്ടങ്ങള്‍ കൊടുക്കയും ദുര്‍വഴക്കുകള്‍ ഉണ്ടാക്കുകയും ചെയ്തുവരുന്നതായി പല ആവലാതികളും വന്നിരിക്കുന്നതും ആയതു സംഗതിയുള്ളതല്ലാത്തതും ആക കൊണ്ട് മേലുള്ളതിനു മാര്‍ കൂറിലോസും മാര്‍ സ്തേപ്പാനോസും മതിയായ രകതാരി മുതലായ ആധാരങ്ങള്‍ കൂടാതെ ആ മണ്ടപത്തുംവാതുക്കല്‍ ചേര്‍ന്ന പ്രദേശങ്ങളില്‍ വന്ന് സഞ്ചരിക്കുന്നതായിരുന്നാല്‍ അവരെ പിടിപ്പിച്ച് ഈ സംസ്ഥാനത്തിന്‍റെ അതിര്‍ത്തി കടത്തി അയയ്ക്കയും സ്ഥാനം ഒഴിഞ്ഞിട്ടുള്ള മാര്‍ ദീവന്നാസ്യോസ് മുതലായി യാതൊരുത്തരും പള്ളികളില്‍ കടന്നു മേലെഴുതിയപ്രകാരമുള്ള മുറകേടുകള്‍ നടത്താതെയിരിക്കത്തക്കവിധം ചട്ടംകെട്ടുകള്‍ ചെയ്തുകൊള്‍കയും വേണം. ഈ ചെയ്തിക്കു എഴുതിയ ദിവാന്‍ കൃഷ്ണരായര്‍ 127-മാണ്ട് മാര്‍ഗഴി മാസം 3-നു. 
101. പകര്‍പ്പ്.
നമ്പ്ര് 249-മത്.
രായസം
ശ്രീപത്മനാഭദാസ വഞ്ചിബാല മാര്‍ത്താണ്ഡവര്‍മ്മ കുലശേഖര കിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജ രാജ്യെ ഭാഗ്യോദയ രാമരാജാ ബഹാദര്‍ഷം ഷെര്‍ജംഗ മഹാരാജാ അവര്‍കള്‍ സകലമാനപേര്‍ക്കും പ്രസിദ്ധപ്പെടുത്തുന്ന വിളംബരം.
എന്തെന്നാല്‍ കോട്ടയത്തു പാര്‍ക്കുന്ന മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കു വയസു കാലമായി സ്ഥാനം ഒഴിഞ്ഞിരിക്കകൊണ്ടും ആ സ്ഥാനത്തേക്കു അന്ത്യോഖ്യായില്‍ നിന്നും എഴുത്തും വാങ്ങിച്ചുംകൊണ്ടു വന്നിരിക്കുന്ന മാര്‍ അത്താനാസ്യോസിനെ മെത്രാപ്പോലീത്തായായിട്ടു നിശ്ചയിച്ചിരിക്കകൊണ്ടും ഇതിനാല്‍ പ്രസിദ്ധപ്പെടുത്തുന്നത് എന്തെന്നാല്‍ മലങ്കര ഇടവകയില്‍ പുത്തന്‍കൂറ്റില്‍ സുറിയാനിക്കാര്‍ ഉള്‍പ്പെട്ട എല്ലാവരും മേലെഴുതിയ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെ അനുസരിച്ച് കീഴ്മര്യാദപോലെ നടന്നുകൊള്‍കയും വേണം. 
എന്ന് 1027-മാണ്ട് കര്‍ക്കടകമാസം 15-നു.
എന്നാല്‍ അന്ത്യോഖ്യായില്‍ നിന്നും എഴുത്തും വാങ്ങിച്ചുംകൊണ്ടു വന്നിരിക്കുന്ന മാര്‍ അത്താനാസ്യോസിനെ മെത്രാപ്പോലീത്തായായിട്ടു നിശ്ചയിച്ചിരിക്കുന്നപ്രകാരം വിളംബരത്തില്‍ എഴുതി കാണുന്നതും മാര്‍ അത്താനാസ്യോസ് കൊണ്ടുവന്നതായി കൊടുത്തയച്ച പാത്രിയര്‍ക്കീസ് ബാവായുടെ കത്തും കൊട്ടാരത്തില്‍ ഏല്‍പിച്ചിരിക്കുന്നപ്രകാരം 99-ാമതു ലക്കത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ എഴുതിയിരിക്കുന്ന മറുപടിയില്‍ കാണുന്നതുംകൊണ്ട് നിരൂപിച്ചാല്‍ മാര്‍ അത്താനാസ്യോസ് എസ്തപ്പാനോസ് ബാവായ്ക്കു ഈ വിളംബരം ഉപയോഗമായിരിക്കുന്നു. എന്നാല്‍ ഈ വിളംബരം മാര്‍ അത്താനാസ്യോസ് മത്തിയൂസിന്‍റെ പേര്‍ക്കു ആകുന്നുവെങ്കില്‍ വലിയ അത്ഭുതം തന്നെ.
102. മുന്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിളംബരത്തിന്‍റെയും ഉത്തരവിന്‍റെയും പകര്‍പ്പുകള്‍ താഴെ എഴുതുന്നു. 
നമ്പ്ര 306-മത
ഉത്തരവ് എന്തെന്നാല്‍ 
എത്രയും ബഹുമാനപ്പെട്ടതും സ്ഥലപ്പെട്ടതും ആയ റോമ്മായില്‍ പാപ്പായുടെ നിയോഗത്താല്‍ അമ്മാത്ത എന്ന നാട്ടിലേക്കു വാഴിച്ചിരിക്കുന്ന ബിഷപ്പിനെ 1840 പരുഷം ജൂലൈ മാസം 8-നു ചാടതികാ എന്ന നാട്ടിലേക്കും മലയാളമൊക്കെയുടെയും ആയി ബിഷപ്പായിട്ടും വരാപ്പിഴെയ്ക്കു വിഗാരി അപ്പസ്തോലിക്കാ ആയിട്ടും വാഴിച്ചിരിക്കുന്നപ്രകാരം ബഹുമാനപ്പെട്ട ഗവര്‍മെന്‍റില്‍ തെര്യപ്പെടുത്തിയിരിക്കുന്നതിനാല്‍ മേലെഴുതിയ വിവരം എല്ലാ ദിശികളിലും തെര്യപ്പെടുത്തേണ്ടുന്നതിനു ബഹുമാനപ്പെട്ട ഗവര്‍മെന്‍റില്‍ നിന്നും റസിഡണ്ട് ഓഫീസില്‍ എഴുതി വന്നിരിക്കയാല്‍ മേലെഴുതിയ വിവരം എല്ലാ മണ്ടപത്തുംവാതുക്കലും തെര്യപ്പെടുത്തിയിരിക്കുന്നതിനാല്‍ ആ മണ്ടപത്തും വാതുക്കലുള്ള പാര്‍വത്യക്കാരന്മാരെ അഞ്ചു ദിവസത്തിനകം തെര്യപ്പെടുത്തിക്കൊള്ളണം. ഈ ചെയ്തിക്കു ഉത്തരവെഴുതിയ ദിവാന്‍ സുബ്ബാരായര്‍. 
എന്ന് 1016-മാണ്ട് ആവണി മാസം 16-നു.
ഈ മെത്രാപ്പോലീത്താ വരാപ്പിഴെ തന്നെ മരിച്ച് അടക്കുകയും ചെയ്തു. 
നമ്പ്ര 158 മത
വിളംബരം എന്തെന്നാല്‍.
വരാപ്പിഴെ രൂപതയില്‍ ചേര്‍ന്നിരിക്കുന്ന ക്രൈസ്തവരുള്‍പ്പെട്ട ആളുകള്‍ക്കു വിഗാരി അപ്പോസ്തോലിക്കായും സാദ്രിസില്‍ ആര്‍ച്ച് ബിഷപ്പും ആയിരുന്ന പ്രഞ്ചീസ്ക്ക തവിയേര്‍ എന്ന ആള്‍ കഴിഞ്ഞുപോയതിന്‍റെ ശേഷം റോമ്മായിലെ എഴുത്തുംപ്രകാരം ഇറോപ്പ് ബിഷപ്പ് പ്രളുദൂവിക്കോസദെസാന്തത്രവിയാ എന്ന ആള്‍ വരാപ്പിഴെ വിഗാരി അപ്പോസ്തോലിക്കാ ആയിരിക്കുന്നതല്ലാതെയും പിന്നത്തേതില്‍ ശീറില്‍ ആര്‍ച്ച് ബിഷപ്പിന്‍റെ സ്ഥാനമായിട്ടും അവിടെ നിന്നും നിശ്ചയിച്ച് എഴുതി ചെന്നിരിക്കുന്നപ്രകാരം ആയാളിന്‍റെ എഴുത്ത് വന്നിരിക്കുന്നതിനാല്‍ ആയതു മാമ്മൂല്‍പ്രകാരം പ്രസിദ്ധപ്പെടുത്തുവാനുള്ളതാകുന്നു എന്ന റസിഡണ്ട് ജനറല്‍ കല്ലന്‍ സായിപ്പ് 1846-ാം പരുഷം ഫെബ്രുവരി മാസം 18-നു എഴുതിയ കായിതം വന്നിരിക്കുന്നുയെന്ന് നമ്മെ ബോധിപ്പിച്ചിരിക്കകൊണ്ട് മേലെഴുതിയ വിവരം എല്ലാവരും അറിഞ്ഞുകൊള്‍കയും വേണം. 
എന്ന് 1022 മാണ്ട് മീനമാസം 27-നു. 
റോമ്മന്‍ ക്രൈസ്തവര്‍ തമ്മില്‍ സമാധാന വിരോധവും അക്രമങ്ങളും ഉണ്ടായാല്‍ ആയതു വിസ്തരിച്ചു തീര്‍ച്ച വരുത്തുന്നതല്ലാതെ പള്ളി ഇടപെട്ടു വേദകാര്യങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഏര്‍പ്പെടരുതെന്നും 1014 മാണ്ട തുലാമാസം 23-നു 800-മത നമ്പ്രില്‍ ഉത്തരവു എല്ലാ മണ്ടപത്തുംവാതുക്കലും അയച്ചിട്ടുണ്ട്.

....
107 മത. പകര്‍പ്പ്. ഇസ്ത്യാര്‍ നാമാബനാമെആങ്കി എല്ലാവര്‍ക്കും പരസ്യമായി അറിയിക്കുന്ന വിളംബരം എന്തെന്നാല്‍ മലങ്കര ഇടവകയില്‍ പുത്തന്‍കൂര്‍ സുറിയാനിക്കാരുടെ മെത്രാപ്പോലീത്താ ആയിരുന്ന മാര്‍ ദീവന്നാസ്യോസിനു വയസുകാലമായതിനാല്‍ ആ സ്ഥാനത്തില്‍ നിന്നും ഒഴികകൊണ്ട് അന്ത്യോഖ്യായില്‍ നിന്നും മേലെഴുതിയ സ്ഥാനത്തിനു പിടിപാടും എഴുത്തും വാങ്ങിച്ചുംകൊണ്ടു വന്നിരിക്കുന്ന മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെ അപ്രകാരം തന്നെ നമ്മുടെ സംസ്ഥാനത്തും സ്വീകരിച്ചിരിക്ക കൊണ്ടു ഇതിനാല്‍ കല്‍പിക്കുന്നത് എന്തെന്നാല്‍ കൊച്ചി സംസ്ഥാനത്ത് മലങ്കര ഇടവകയില്‍ പുത്തന്‍കൂര്‍ സുറിയാനിക്കാര്‍ എല്ലാവരും മേലെഴുതിയ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെ അനുസരിച്ചു വഴങ്ങി കീഴ്മര്യാദപോലെ നടന്നുകൊള്‍കയും വേണം എന്ന് 1029-മാണ്ട് കന്നി മാസം 20-ാം തീയതിക്കു 1853 മത ഒക്ടോബര്‍ മാസം 4-നു തൃപ്പൂണിത്തുറ നിന്നും.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

Monday, May 28, 2018

ചേപ്പാട്ട് ദീവന്നാസ്യോസ് മെത്രാപ്പോലീത്താ കാലം ചെയ്യുന്നു


118. 1855-മത കന്നി മാസം 27-നു ചൊവ്വാഴ്ച ദീവന്നാസ്യോസ് മെത്രാപ്പോലീത്താ മരിച്ചു ചേപ്പാട്ടു പള്ളിയില്‍ അടക്കുകയും അപ്പോള്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ കൂടെ ഉണ്ടായിരുന്നതിനാല്‍ ആ ദേഹം തന്നെ കബറടക്കം ചെയ്തു പുലകുളി മുതലായ അടിയന്തിരങ്ങള്‍ക്കു പള്ളിക്കാരില്‍ നിന്നും കോപ്പുകള്‍ വരുത്തി വേണ്ടുംപ്രകാരം കഴിക്കയും ചെയ്തു. ഈ സമയം കൂറിലോസ് ബാവാ പള്ളിക്കര പള്ളിയില്‍ ഇരിക്കുന്നു. 105-മത ലക്കത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള വസ്തുക്കള്‍ അന്ന് അത്താനാസ്യോസ് മത്തിയൂസ് മെത്രാപ്പോലീത്തായുടെ പക്കല്‍ കിട്ടിയതല്ലാതെ ദീവന്നാസ്യോസ് മരിച്ച സമയം ആ ദേഹത്തിന്‍റെ വകയായിട്ടു യാതൊന്നും ഇല്ലാഞ്ഞു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

തോമസ് മാര്‍ അത്താനാസ്യോസ് മെത്രാനാകുന്നു

16. 1868 മത് ഇടവമാസം 12-നു ഞായറാഴ്ച പാലക്കുന്നന്‍ മൂന്നാം പുസ്തകം 13-മത് ലക്കത്തില്‍ പറയുന്ന അയാളുടെ അനന്തിരവന്‍ തോമ്മായെ സുറിയാനി വേദത്തിനും കാനോനിനും വിരോധമായി കോട്ടയത്തു സെമിനാരിയില്‍ വച്ചു റമ്പാന്‍റെ വേഷം ധരിപ്പിക്കയും ചെയ്തു. പിന്നീട് 19-നു ഞായറാഴ്ച അയാളെ മെത്രാന്‍റെ വേഷം ധരിപ്പിക്കയും അത്താനാസ്യോസ് എന്നു പേരിടുകയും ചെയ്തു. ഈ രണ്ടു സമയത്തും മേല്‍ ലക്കത്തില്‍ പറയുന്ന ആലത്തൂക്കാരനും കൂടെ ഉണ്ടായിരുന്നു. തെക്കരില്‍ പാലക്കുന്നന്‍റെ പ്രത്യേക സ്നേഹിതന്മാരും പകപ്പുകാരും ആയ ചില കത്തങ്ങളും മാപ്പിളമാരും കൂടെ ഉണ്ടായിരുന്നതല്ലാതെ വടക്കരും തെക്കരും ആയ പള്ളിക്കാര്‍ ആരും കൂടുകയും അവരെ അറിയിക്കയും ഉണ്ടായില്ല. ഈ തോമ്മാ ഇതുവരെ കുര്‍ബാന ചൊല്ലുക ഉണ്ടായിട്ടില്ല. ഇയാള്‍ പാലക്കുന്നനേക്കാള്‍ ഇരട്ടിച്ചു സുറിയാനി വേദത്തിന്‍റെ വിരോധിയും പകപ്പുകാരനും പാത്രിയര്‍ക്കീസിനു ശത്രുവും ആകുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

Wednesday, May 16, 2018

നെച്ചൂര്‍ പള്ളിയും ചേപ്പാട്ട് ദീവന്നാസോസും / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍


നെച്ചൂര്‍ പള്ളിയില്‍ മാളിയേക്കല്‍ പൗലോസ് കത്തനാരുടെ വികാരിത്തം മാറ്റിനല്‍കണമെന്നും വരിക്കോലില്‍ തോമ്മാ കത്തനാരും കാട്ടില്‍ കത്തനാരും കാവായേല്‍ യോഹന്നാന്‍ കത്തനാരും കൂടെ ഈ മെത്രാപ്പോലീത്തായോടു പറഞ്ഞാറെ ആയതു നടത്തിക്കാഴ്ക കൊണ്ട് പള്ളിവക വസ്തുക്കളും വികാരിയുടെ വസ്തുക്കളും വച്ചു പൂട്ടിയിരിക്കുന്ന മുറിക്കു ഇവര്‍ മേമ്പൂട്ട് ഇട്ടിരിക്കുന്ന സംഗതിയിങ്കല്‍ 1835-ല്‍ കോതമംഗലത്തു പോകുംവഴി മെത്രാപ്പോലീത്താ അവിടെ കേറി താഴ് അറുപ്പിച്ച് മേല്‍നടപ്പിനു ഒരു വര്യോലയും എഴുതിച്ച് പോയ സംഗതിക്കു രാത്രികാലങ്ങളില്‍ മെത്രാപ്പോലീത്താ മുതല്‍പേരു വന്നു താഴ് പറിച്ച് മുതല്‍കാര്യങ്ങള്‍ കൊണ്ടുപോയി എന്നും ബലംചെയ്ത് വര്യോലയ്ക്കു എഴുത്തിടുവിച്ചു എന്നും പതിനെട്ടു മാസശേഷം പാതിരിമാരും കൂടി റെസിഡണ്ട് സായ്പ് അവര്‍കളുടെ അടുക്കല്‍ സങ്കടം വയ്പിച്ച് കോര്‍ട്ടില്‍ വിസ്തരിക്കുന്നതിനു ഉത്തരവ് കൊടുപ്പിക്കുകയും ചെയ്തു. പിന്നത്തേതില്‍ ആ ഉത്തരവിന്‍പ്രകാരം മെത്രാപ്പോലീത്തായുടെ പേരില്‍ ഇവര്‍ വച്ച ആവലാതി എടുത്തു വിസ്തരിക്കായ്കകൊണ്ട് പിറവത്തു മണ്ടപത്തും വാതുക്കല്‍ പോലീസ് ഗുമസ്തനെ മാറ്റി ആളാക്കി മെത്രാപ്പോലീത്തായുടെ പേരില്‍ വെയ്ക്കുന്ന ആവലാതികള്‍ എടുത്തു നമ്പരില്‍ ചേര്‍ത്തു വിസ്തരിച്ചു കൊള്ളത്തക്കവണ്ണം മണ്ടപത്തുംവാതില്‍കള്‍ക്കെല്ലാം ഉത്തരവ് കൊടുത്തയക്കയും ഈ സംഗതി കൊല്ലം 1011-മാണ്ട് വക 1060 നമ്പരില്‍ ചേര്‍ക്കയും ചെയ്തു. പിന്നത്തേതില്‍ പിറവത്തു മണ്ടപത്തുംവാതുക്കല്‍ നിന്നും സമനും വാറണ്ടും നോട്ടീസും വരികയാല്‍ ആ സംഗതിക്കായിട്ടും മുഖം കാട്ടുന്നതിനായിട്ടും മെത്രാപ്പോലീത്തായും പള്ളിക്കാരും 1836-ല്‍ തുലാ മാസം 4-നു നിരണത്തു നിന്നും യാത്രപുറപ്പെട്ടു തിരുവനന്തപുരത്തിനു പോകയും ചെയ്തു. എന്നാല്‍ തിരുവനന്തപുരത്ത് എത്തിയാറെ മെത്രാപ്പോലീത്തായുടെ അനന്തിരവന്‍ ഫീലിപ്പോസ് കത്തനാരുടെ അമ്മായിയപ്പനാകുന്ന കൈപ്പട്ടൂര്‍ കൊച്ചുകോശിയും പിന്നെ തെക്കേ ദിക്കുകാര്‍ ചിലരും മെത്രാപ്പോലീത്തായ്ക്കു ഗുണദോഷികളും ഇക്കാര്യം വിചാരികളും ആയിത്തീര്‍ന്നതിനാല്‍ ബുദ്ധിമോശം കൊണ്ടും ദൈവകോപം കൊണ്ടും ദിവാന്‍ജിയെ തന്നെയും കാണുന്നതിനും മുഖം കാട്ടുന്നതിനും വളരെ താമസം വരികയും ചെയ്തു. അവിടെ വെച്ചുണ്ടായ കുഴപ്പങ്ങള്‍ എഴുതുവാന്‍ പാടില്ലാ എങ്കിലും കൊച്ചുകോശി മുതലായവരുടെ ഭാവവും ഭള്ളും സ്ഥിരമില്ലായ്മയും കൊണ്ട് കാര്യസാധ്യം കുഴയുന്നതിനാലും ചോദിച്ചു പ്രവൃത്തിക്കുന്നതു അവര്‍ക്കു അപമാനമെന്നുള്ള ഭാവം കണ്ടതിനാലും തിരിയെ കോട്ടയത്തിനു പോകുവാന്‍ രണ്ടു പ്രാവശ്യം ഞാന്‍ ഒരുങ്ങിയാറെ പുതുപ്പള്ളി താഴത്തു ചെറിയതു കത്തനാരും ................................. ഉതുപ്പാന്‍ കത്തനാരും വിരോധത കൊണ്ടു പോരാതെ താമസിക്കയും ചെയ്തു. പിന്നത്തേതില്‍ ഒരുവിധത്തില്‍ തുലാ മാസം 10-നു 7 മണിക്കു മുഖം കാട്ടത്തക്കവണ്ണം തലേദിവസം കല്പന വന്നശേഷം മുഖം കാട്ടുന്നതിനായിട്ടു പള്ളിക്കാര്‍ കൊണ്ടുവന്നിരിക്കുന്ന പണം മെത്രാപ്പോലീത്തായ്ക്കു എടുക്കണമെന്നാഗ്രഹിച്ചുംകൊണ്ട് എന്നെ അറിയിക്കാതെ അന്നസ്തമിച്ച് എട്ടുനാഴിക ഇരുട്ടിയശേഷം പള്ളിക്കാരെ വിളിച്ചുകൂട്ടി പള്ളിക്കാര്‍ വിവരം വിവരമായിട്ടു മുഖം കാട്ടുന്നതിനു സമയമില്ലെന്നും അതിനാല്‍ പള്ളിക്കാരുടെ പണം കൂടെ മെത്രാപ്പോലീത്താ വാങ്ങിച്ചു വച്ച് മുഖം കാട്ടിയാല്‍ മതിയെന്നും ആയതേ കഴിയൂ എന്നും സര്‍വ്വാദികാര്യക്കാരു പറഞ്ഞപ്രകാരം പറഞ്ഞ് പണം വാങ്ങിച്ചു തുടങ്ങിയശേഷം ഈ വിവരം ഞാന്‍ അറിഞ്ഞു. ചെറിയതു കത്തനാരും ഒരുമിച്ച് അവിടെ ചെന്നു. മുഖം കാട്ടുന്നതിനായിട്ടു പള്ളിക്കാരും ഇതുവരെ താമസിച്ച് ബുദ്ധിമുട്ടി വരുമ്പോള്‍ ഇപ്രകാരം ആകുവാന്‍ എന്തെന്നും പള്ളിക്കാരു കൂടെ മുഖം കാട്ടുവാന്‍ വിചാരിച്ചാറെ കഴിഞ്ഞില്ലെങ്കില്‍ ആ വിവരം പറയാഞ്ഞത് എന്തെന്നും ചോദിച്ചാറെ എല്ലാവരും .....................................

....................... നേരം അര്‍ദ്ധരാത്രി ആയി എങ്കിലും എല്ലാവരും വിവരം വിവരമായിട്ടു മുഖം കാട്ടുന്നതിനു ബോധിപ്പിച്ച് ഇപ്പോള്‍തന്നെ ചട്ടംകെട്ടാമെന്നും ഞാന്‍ പറഞ്ഞ് കോട്ടയ്ക്കകത്തു പോയി തിരികെ വന്നു പള്ളിക്കാരുടെ പണം തിരിയെ കൊടുപ്പിക്കുകയും ചെയ്തു. പിറ്റേദിവസിയാകുന്ന 10-നു വെള്ളിയാഴ്ച കാലത്തു മുഖം കാട്ടുകയും ചെയ്തു. മെത്രാപ്പോലീത്താ മൂന്ന് കുത്ത് പട്ടും 51 തങ്കക്കാശും വച്ചു മുഖം കാട്ടി. അപ്പോള്‍ 12 പള്ളിക്കാര്‍ ഉണ്ടായിരുന്നതിനാല്‍ പള്ളി ഒന്നുക്കു നൂറിതേ കലിപ്പണം വച്ച് പള്ളിക്കാരു മുഖം കാട്ടി. മെത്രാപ്പോലീത്തായ്ക്കു കല്പിച്ചു ഒരു സാലുവാ കൊടുക്കയും ചെയ്തു. ഉടന്‍തന്നെ മറ്റൊരു സ്ഥലത്തു വച്ച് ഇളയതമ്പുരാന്‍റെയും മുഖം കാട്ടുകയും മൂന്നു കുത്തു പട്ടും 300 കലിപ്പണവും മെത്രാപ്പോലീത്താ മാത്രം വയ്ക്കയും ചെയ്തു. രണ്ടു തിരുമനസുകൊണ്ടും മെത്രാപ്പോലീത്തായും നില്‍ക്കയത്രെ ചെയ്തത്. തമ്പുരാക്കന്മാരു രണ്ടുപേരുടെയും കല്പന വേണ്ടുംപ്രകാരം ആയിരുന്നു. പിറവത്തുകാരുടെ സംഗതി ഇടപെട്ടും മിഷണറിമാരുടെ ഉപദ്രവം ഇടപെട്ടും ഈ മാര്‍ഗ്ഗത്തെ നിലനിര്‍ത്തി രക്ഷിക്കേണ്ടുന്ന സംഗതി ഇടപെട്ടും ചുരുക്കമായിട്ടു മാത്രമേ തിരുമനസറിയിച്ചുള്ളു. എന്നാറെ കീഴ്മര്യാദ പോലെ നടത്തിക്കൊള്ളണമെന്നു കല്‍പനയാകയും മുഖം കാട്ടി കഴിഞ്ഞയുടന്‍ തന്നെ പള്ളിക്കാര്‍ പിരിയുകയും ഞാന്‍ കോട്ടയത്തിനു പോരികയും ചെയ്തു. പിന്നത്തേതില്‍ പിറവത്തെ സംഗതിക്കായിട്ടു മെത്രാപ്പോലീത്താ അവിടെ പാര്‍ത്തിരിക്കുമ്പോള്‍ പിറവത്തു പോയി വിസ്തരിക്കുന്നതിനു ഉത്തരവെഴുതി മെത്രാപ്പോലീത്തായുടെ കയ്യില്‍ കൊടുക്കയും ചെയ്തു. മിഷണറി പാതിരിമാരുടെ ശല്യങ്ങള്‍ക്കു ബംഗാളത്തിനും മദിരാശിക്കും മെത്രാന്‍ എഴുതുകയും ചെയ്തു. ഇപ്രകാരമൊക്കെയും ചെയ്താറെയും പിറവത്തെ കാര്യത്തിനു മണ്ടപത്തുംവാതുക്കല്‍ ചെല്ലാതെയിരിപ്പാന്‍ കഴിയാതെ മെത്രാപ്പോലീത്താ പിറവത്തു മണ്ടപത്തുംവാതുക്കല്‍ പോയിയും ആലപ്പുഴ കോര്‍ട്ടില്‍ പോയിയും വിസ്തരിക്കയും ചെയ്തു. പിറവത്തും ആലപ്പുഴയും വിസ്തരിക്കുന്നതിനു പുതുപ്പള്ളിക്കാര്‍ ഏറ്റവും സഹായിക്കയും വിസ്താരസമയത്തും വിസ്താരം കഴിഞ്ഞശേഷവും പുതുപ്പള്ളിയില്‍ തന്നെ പാര്‍പ്പിക്കയും ചെയ്തു.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

ബിഷപ്പ് ദാനിയേല്‍ വില്‍സന്‍റെ വരവും മാവേലിക്കര പടിയോലയും / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍


ഇങ്ങനെയിരിക്കുമ്പോള്‍ 1835-ാമാണ്ടു വൃശ്ചികമാസം 6-നു കല്‍ക്കത്തായിലെ ലോര്‍ഡ് ബിഷപ്പ് ദാനിയേല്‍ വില്‍സണ്‍ അവര്‍കള്‍ കോട്ടയത്തു വന്നു. ............................. മെത്രാപ്പോലീത്തായും കോട്ടയത്തു വന്നു തമ്മില്‍ കണ്ടാറെ ആറു കൂട്ടം കാര്യങ്ങള്‍ സുറിയാനി മര്യാദയില്‍ നിന്നും വ്യത്യാസം വരുത്തണമെന്നും പറഞ്ഞാറെ ........................................ മെത്രാപ്പോലീത്തായുടെ സ്ഥിര .......................................................................................... ന്തമായിട്ടും ഉടയക്കാവതല്ലെന്നും ...............................യന്‍റെ വാക്കായിട്ടും പള്ളിക്കാരുമായിട്ടു നിശ്ചയിച്ചു ബോധിപ്പിച്ചു കൊള്ളാമെന്നും പറയുകയും ചെയ്തു. അപ്പോള്‍ ഞാനും വെറുവിട്ട കത്തങ്ങളും പാതിരിമാരും കൂടെയുണ്ടായിരുന്നു. പിന്നത്തേതില്‍ ബിഷപ്പും പാതിരിമാരും കൂടെ ബെയിലി പാതിരിയുടെ വടക്കേ മുറിയില്‍ മെത്രാപ്പോലീത്തായെ തന്നെ കൊണ്ടുപോയി ചില സ്വകാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞു ചെറിയപള്ളിയില്‍ വന്നശേഷം സുറിയാനി മര്യാദ ഇപ്പോള്‍ തന്നെ വ്യത്യാസം വരുത്താമെങ്കില്‍ ആയിരം രൂപ മെത്രാപ്പോലീത്തായ്ക്കു ഇനാം കൊടുക്കാമെന്നും ബിഷപ്പ് പറഞ്ഞു എന്നും മെത്രാപ്പോലീത്താ പറഞ്ഞു. പിന്നത്തേതില്‍ ആ ഞായറാഴ്ച ബിഷപ്പ് അവര്‍കള്‍ കോട്ടയത്തു ചെറിയപള്ളിയില്‍ പ്രസംഗം പറഞ്ഞുംവച്ചു പോകുകയും പോകുംവഴി കണ്ടനാടു പള്ളിയിലും പ്രസംഗിക്കുകയും ചെയ്തു. സുറിയാനിപള്ളികള്‍ കൈക്കലാക്കി എന്നുള്ള അഹമ്മതി മനസ്സില്‍ വച്ചുംകൊണ്ട് ഗലിയാനായില്‍ ഞാന്‍ തുറന്നു ആരും പൂട്ടുകയില്ലെന്നു പറഞ്ഞിരിക്കുന്ന പാസോക്കാ കൊണ്ടത്രെ പ്രസംഗിച്ചത്.

ആറു കൂട്ടം കാര്യം വ്യത്യാസം വരുത്തണമെന്നു പറഞ്ഞതിനു വിചാരം.

ഒന്നാമത്, പാതിരിമാരുടെ അനുവാദം കൂടാതെ ആര്‍ക്കും പട്ടം കൊടുക്കരുതെന്ന്.
രണ്ടാമത്, പള്ളിവക മുതല്‍കാര്യങ്ങളെ പാതിരിമാരെ ഏല്പിച്ചു ചുമതലപ്പെടുത്തണമെന്ന്.
മൂന്നാമത്, മരിച്ചവര്‍ക്കുവേണ്ടി പട്ടക്കാരന്‍ കുര്‍ബ്ബാന ചൊല്ലണ്ട എന്ന്. 
നാലാമത്, എല്ലാ പള്ളികളിലും പള്ളിക്കൂടം വച്ച് പട്ടക്കാരെ ആശാന്മാരാക്കണമെന്ന്. 
അഞ്ചാമത്, പട്ടക്കാര്‍ ഇംഗ്ലീഷ് മര്യാദപ്രകാരം പ്രസംഗിക്കണമെന്ന്.
ആറാമത്, പല കുര്‍ബ്ബാനക്രമങ്ങള്‍ ഉള്ളതു നീക്കിക്കളഞ്ഞ് ചെറുതായി ഒന്നുണ്ടാക്കി മ..........................ചൊല്ലണമെന്ന്.

മേല്‍പറഞ്ഞ സംഗതിയില്‍ റെസിഡണ്ട് കാസ്മേജര്‍ സായിപ്പ് അവര്‍കള്‍ കോട്ടയത്തു വന്നു ബിഷപ്പ് അവര്‍കള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വിചാരിച്ചു വേഗത്തില്‍ നടത്തണമെന്നു കലശലായിട്ടു പറകകൊണ്ടും എല്ലാ പള്ളിക്കാരും മാവേലിക്കര പള്ളിയില്‍ കൂടത്തക്കവണ്ണം സാധനം എഴുതി എല്ലാവരും കൂടുകയും ചെയ്തു. ഈ ആറു കൂട്ടം കാര്യവും നടക്കത്തക്കവണ്ണം നിശ്ചയിക്കാമെന്നുള്ള ഉറപ്പില്ലാഴിക കൊണ്ടും കൂട്ടത്തില്‍ പോകയും അങ്ങനെ നിശ്ചയിക്കാതെ പിരിയുകയും ചെയ്താല്‍ പാതിരിമാര്‍ക്കു നീരസം വരുമെന്നു നിരൂപിക്കകൊണ്ടും എരുത്തിക്കല്‍ മര്‍ക്കോസ് കത്തനാരും അടങ്ങപ്രത്തു യൗസേപ്പ് കത്തനാരും പാലക്കുന്നത്തു അബ്രഹാം കത്തനാരും കൂട്ടത്തില്‍ വന്നില്ല. എങ്കിലും ഭയപ്പെടുത്തി കൂട്ടം പിരിക്കുന്നതിനായിട്ടു കൂടിയവരുടെ പേര്‍ എഴുതുവാന്‍ എന്നും പറഞ്ഞ് ഒരു കടലാസും പെന്‍സിലും കയ്യില്‍ പിടിച്ചുംകൊണ്ട് മര്‍ക്കോസ് കത്തനാരു മാവേലിക്കര വന്നു കൂട്ടം പിരിയുവോളം ലാസി നടക്കുകയും തല്‍ക്കമുണ്ടാക്കി കൂട്ടം പിരിക്കുന്നതിനായിട്ടു പുതുപ്പള്ളില്‍ കൈതയില്‍ വര്‍ഗീസ് കത്തനാരെ അയക്കുകയും ചെയ്തു. എന്നാല്‍ എല്ലാവരും കൂടിയാറെ നിശ്ചയിച്ചു സ്ഥിരപ്പെടുത്തുവാന്‍ തക്കവര്‍ ചുരുക്കമായിരുന്നു. മൂലമനൂക്കാര്‍ അധികമായിരുന്നു. വല്ലതും സാധ്യം വരുത്താമെന്നുള്ള അത്യാഗ്രഹം കാരണമായി ബിഷപ്പ് ചമക്കുന്നതിന്‍വണ്ണം അനുസരിക്കുന്നതു കൊള്ളാമെന്നു തെക്കരില്‍ മിക്കവര്‍ക്കും മനസ്സില്‍ ഉണ്ടായിരുന്നു. മെത്രാന്‍റെ പ്രത്യേകനായിരുന്ന കൊട്ടാരക്കര തെക്കേടത്തു കത്തനാരും ഞാനും തമ്മില്‍ ആ സംഗതിവശാല്‍ വാക്കു കലശലുണ്ടായി. പാക്കു കച്ചവടത്തിനും കപ്പക്കിഴങ്ങു നടുന്നതിനും മറ്റും ത്രാണിയുള്ള വടക്കരോടു കൂടെ ആലോചിപ്പാന്‍ കഴിയുന്നതല്ലെന്നും പറഞ്ഞ് പോരുവാനായിട്ടു എണീറ്റാറെ മെത്രാപ്പോലീത്താ അവസാനപ്പെടുത്തുകയും യാതൊരു കാര്യം ഉണ്ടായാലും സഭയുടെ പ്രമാണിയും അയാള്‍ക്ക് ഇണങ്ങുന്നവരെയും കൂട്ടി ന്യായമായിട്ടു ആലോചിക്കയല്ലാതെ പള്ളിക്കാരെ കൂട്ടികൂടായെന്നു ഞാന്‍ നിരൂപിക്കയും ചെയ്തു. കൂട്ടത്തില്‍ കോനാട്ട് മല്പാന്‍ മുതലായ ആളുകള്‍ ഒഴികെ ശേഷമുള്ളവര്‍ തക്കമെങ്കില്‍ തക്കം അല്ലെങ്കില്‍ വെക്കമെന്നുള്ള ഭാവത്തോടു കൂടിയാണ് കൂടിയത്. എങ്കിലും ദൈവകൃപ കൊണ്ടും തമ്പുരാനെപെറ്റ എന്നേക്കും കന്യകയായ മറിയത്തിന്‍റെയും മാര്‍ത്തോമ്മായുടെയും സഹായംകൊണ്ടും എല്ലാവരും ഒരുമ്പെട്ട് മഷനറിമാരുമായുള്ള ഐക്യതയെ ഉപേക്ഷിച്ച് ഒരു പടിയോല എഴുതുകയും ചെയ്തു. പടിയോല എഴുതി എഴുത്തിടുവാറായപ്പോള്‍ മെത്രാനോടു കത്തനാരുപട്ടം ഏറ്റ് പിന്നീട് അത്താനാസ്യോസ് ബാവായോടു ശെമ്മാശുപട്ടം ഏറ്റ് ബാവാ പോയശേഷം കുര്‍ബ്ബാന ചൊല്ലിയ 14-ാമത് ലക്കത്തില്‍ പറയുന്നപ്രകാരമുള്ള വേങ്കിടത്തു മാത്തു കത്തനാര്‍ ശെമ്മാശു കണ്ണില്‍ ദീനമെന്നു പറഞ്ഞു പോകയും ചെയ്തു. എന്നാല്‍ പടിയോല എഴുതി എല്ലാവരും മെത്രാന്മാരു രണ്ടും ഒപ്പിട്ടു മെത്രാപ്പോലീത്താ ദീവന്നാസ്യോസ് വശം ഏല്പിച്ചു പിരിയുകയും ചെയ്തു. 
ആ പടിയോലയുടെ പകര്‍പ്പ്:

ബാവായും പുത്രനും റൂഹാദകുദിശയുമായ പട്ടാങ്ങപ്പെട്ട ഒരുവന്‍ തമ്പുരാന്‍റെ തിരുനാമത്താലെ പള്ളികള്‍ അവയൊക്കെയുടെയും മാതാവായ അന്ത്യോഖ്യായുടെ പത്രോസിനടുത്ത സിംഹാസനത്തിന്‍ മുഷ്കരപ്പെട്ടിരിക്കുന്ന ബാവാന്മാരുടെ ബാവായും തലവരുടെ തലവനും ആയ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസിന്‍റെ കൈവാഴ്ചകീഴ് മലങ്കര യാക്കോബായ സുറിയാനി പള്ളി ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും അനന്തിരവന്‍ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായും തങ്ങളുടെ വിചാരത്തില്‍ ഉള്‍പ്പെട്ട അങ്കമാലി മുതലായ പള്ളികളുടെ വിഗാരിമാരും പട്ടക്കാരും ജനങ്ങളും കൂടി മിശിഹാകാലം 1816-ക്കു ചേര്‍ന്ന കൊല്ലം 1011-ാമാണ്ടു മകര മാസം 5-നു തമ്പുരാനെപെറ്റ കന്യാസ്ത്രീയമ്മയുടെ നാമത്തിലുള്ള മാവേലിക്കര പള്ളിയില്‍ വച്ചു നിശ്ചയിച്ച് എഴുതിവച്ച പടിയോല. 
കല്‍ക്കത്തായില്‍ ഏറ്റവും ബഹുമാനപ്പെട്ടിരിക്കുന്ന ലോര്‍ഡ് ബിഷപ്പ് ദാനിയേല്‍ അവര്‍കള്‍ കഴിഞ്ഞ വൃശ്ചിക മാസത്തില്‍ കോട്ടയത്തു വന്നു മെത്രാപ്പോലീത്തായുമായി കണ്ടശേഷം നമ്മുടെ സുറിയാനി പള്ളികളില്‍ നടന്നുവരുന്ന കുര്‍ബ്ബാന, നമസ്കാരം മുതലായ പള്ളിക്രമങ്ങളിലും ചട്ടങ്ങളിലും ചില വ്യത്യാസം വരുത്തി നടക്കണമെന്നും പറഞ്ഞാറെ എല്ലാ പള്ളിക്കാരുമായി വിചാരിച്ചു നിശ്ചയിച്ചു ബോധിപ്പിച്ചുകൊള്ളാമെന്നു പറഞ്ഞിരിക്കുന്ന സംഗതിക്കു. 

യാക്കോബായ സുറിയാനിക്കാരായ നാം അന്ത്യോക്യായുടെ പാത്രിയര്‍ക്കീസിന്‍റെ വാഴ്ചകീഴ് ഉള്‍പ്പെട്ടവരും അദ്ദേഹത്തിന്‍റെ കല്പനയാല്‍ അയക്കപ്പെട്ട മേല്‍പട്ടക്കാരാല്‍ നടത്തപ്പെട്ടിരിക്കുന്ന പള്ളിക്രമങ്ങളും ചട്ടങ്ങളും നടന്നുവരുന്നതും ആകയാല്‍ ആയതിനു വേറൊരു വ്യത്യാസമെങ്കിലും വരുത്തി നമ്മുടെ പള്ളികളില്‍ നടക്കയും അവരവരുടെ പാത്രിയര്‍ക്കീസന്മാരുടെ അനുവാദം കൂടാതെ ഒരു മതക്കാരുടെ പള്ളിയില്‍ വേറൊരു മതക്കാര്‍ അറിവിക്കുകയും പഠിപ്പിക്കുകയും ചെയ്ക ഒരുത്തര്‍ക്കും അധികാരമില്ലാത്തതിനാല്‍ ആയതിന്‍വണ്ണം നടത്തിക്കയും ചെയ്യുന്നതിനും നമ്മുടെ പള്ളികള്‍ പാത്രിയര്‍ക്കീസിന്‍റെ കല്‍പനയാല്‍ അയക്കപ്പെട്ടിരുന്ന മേല്‍പട്ടക്കാരുടെ സഹായത്താലും അതാത് ഇടവകയിലുള്ള ജനങ്ങളുടെ മനസാലും പണിയിക്കപ്പെട്ടു. അവരുടെ വസ്തുക്കളാല്‍ അലങ്കരിക്കപ്പെട്ട് ആണ്ടുതോറും കാണിക്ക, വഴിപാട് മുതലായിട്ടു നടക്കുന്ന നടവരവുകള്‍ അന്ത്യോക്യായിലുള്ള പള്ളികളിലും ഇവിടെയും മറ്റു ദിക്കുകളിലും ഉള്ള അന്യ മതക്കാരുടെ പള്ളികളിലും നടന്നുവരുന്നപ്രകാരം നമ്മളുടെ പള്ളികളുടെ കണക്കു നമ്മുടെ മേല്‍പട്ടക്കാരെ കേള്‍പ്പിക്കത്തക്കവണ്ണം ചട്ടംകെട്ടി നടന്നുവരുന്നതിന്മണ്ണം അല്ലാതെ വ്യത്യാസമായിട്ടു നടക്കുന്നതിനും നടത്തുന്നതിനും നമുക്കു അധികാരവും സമ്മതവുമില്ല. 

കൊല്ലം 813-മാണ്ടു കാലം ചെയ്ത വലിയ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായോടു ബഹുമാനപ്പെട്ട കേണല്‍ മക്കാളി സായ്പ് അവര്‍കള്‍ 3000 പൂവരാഹന്‍ കടം വാങ്ങി കടമുറി എഴുത്തും കൊടുത്തു പലിശ പറ്റിവന്ന വകയില്‍ മുടങ്ങിക്കിടന്ന വട്ടിപ്പണം കൊല്ലം 900-മാണ്ട് കാലം ചെയ്ത മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ ഏറ്റവും ബഹുമാനപ്പെട്ട കേണല്‍ മണ്‍റോ സായ്പ് അവര്‍കളെ ബോധിപ്പിച്ചു വാങ്ങിച്ചു കോട്ടയത്തു സിമ്മനാരി പണിയിച്ചു മുന്‍ അന്ത്യോക്യയില്‍ നിന്നും വന്നിരുന്ന മേല്‍പട്ടക്കാര്‍ കൊണ്ടുവന്നിരുന്ന വസ്തുക്കളും പാലമറ്റത്തു തറവാട്ടില്‍ കഴിഞ്ഞ മേല്‍പട്ടക്കാരുടെ വസ്തുവകകളും സിമ്മനാരിയില്‍ വരുത്തി ആ വകയില്‍ ഏതാനും ദ്രവ്യവും സുറിയാനി പൈതങ്ങള്‍ക്കുവേണ്ടി ധര്‍മ്മമായിട്ടു തമ്പുരാന്‍ തിരുമനസു കൊണ്ടു കല്പിച്ചു തന്നിരുന്ന രൂപായും കാണമിട്ടു പഠിച്ചുവരുന്ന പൈതങ്ങളുടെ ചിലവു കഴിക്കയും അവരുടെ ധാരാളമായ കൃപകൊണ്ടു തന്നെ കോട്ടയത്തു വന്നിരിക്കുന്ന ഏറ്റവും ബഹുമാനപ്പെട്ടിരിക്കുന്ന മിഷണറി സായിപ്പന്മാരവര്‍കള്‍ ഈ സിമ്മനാരിയില്‍ വന്നു ഇംഗ്ലീഷ് മുതലായ ഭാഷകളും കൂടെ പഠിപ്പിച്ചു ഇവയുള്ള പിതാക്കന്മാരെ പോലെ നമ്മുടെ പൈതങ്ങളെ രക്ഷിക്കുകയും സകല ജാതിക്കാര്‍ക്കും ഉപകാരത്തിനായിട്ടു പുസ്തകങ്ങള്‍ അച്ചടിപ്പിക്കുകയും നമ്മുടെ പള്ളികളില്‍ നടന്നുവരുന്ന സുറിയാനി മര്യാദപോലെ നടക്കുന്നതിനു സായ്പന്മാരവര്‍കള്‍ വേണ്ടുന്ന ഒത്താശകള്‍ ചെയ്കയും ആണ്ടുതോറും വരുവാനുള്ള വട്ടിപ്പണം മെത്രാപ്പോലീത്താ പറ്റുശീട്ടു എഴുതിക്കൊണ്ടു വാങ്ങിച്ചു ചിലവിട്ടു സിമ്മനാരി ഉള്‍പ്പെട്ട കാര്യങ്ങള്‍ വിചാരിക്കയും ഇങ്ങനെ നടന്നുപോയ പ്രകാരവും മേല്പട്ടക്കാരുടെ കര്‍ത്തവ്യപ്രകാരവും പട്ടംകൊടുക്കയും ചെയ്തുവരുമ്പോള്‍ മെത്രാപ്പോലീത്തായെ സിമ്മനാരി ഇടപെട്ട കാര്യങ്ങളെ നടത്തുകയും മെത്രാപ്പോലീത്തായുടെ പറ്റുശീട്ടിന്‍പ്രകാരം വാങ്ങിക്കുന്ന വട്ടിപ്പണം സായ്പന്മാരു തന്നെ ചിലവിടുകയും പഠിച്ചു പാര്‍ത്തിരുന്ന ശെമ്മാശന്മാരെ സിമ്മനാരിയില്‍ നിന്നും പിരിച്ചയയ്ക്കയും നമ്മുടെ മതമര്യാദയ്ക്കു വിരോധമായിട്ടു വിചാരിക്കയും തമ്മില്‍ ഛിദ്രങ്ങള്‍ ഉണ്ടാക്കുകയും ചെയ്തുവരുന്നതു ഏറ്റവും സങ്കടവും ബുദ്ധിമുട്ടും ആയിട്ടു തീര്‍ന്നിരിക്കുന്നതിനാല്‍ എന്നേക്കും ഭാഗ്യം നിറയപ്പെട്ടവളും ശുദ്ധമാകപ്പെട്ടവളും വാഴ്ത്തപ്പെട്ടവളും ആവലാതി ഒക്കെയില്‍ നിന്നും തണുപ്പിക്കുന്നവളും ആയ തമ്പുരാനെപെറ്റ അമ്മയുടെ നമസ്കാരത്താലെയും ശുദ്ധമാകപ്പെട്ടവര്‍ ഒക്കെയുടെയും നമസ്കാരങ്ങളാലെയും നാം രക്ഷപെടേണ്ടുന്നതിനു സ്തുതി ചൊവ്വാകപ്പെട്ട യാക്കോബായ സുറിയാനിക്കാരുടെ പഠിത്വത്തിലും ക്രമവിശ്വാസത്തിലും അല്ലാതെ വേറെ യാതൊരു പഠിത്വവും ക്രമവിശ്വാസവും നമ്മള്‍ അനുസരിച്ചു കൈക്കൊള്ളുന്നില്ല. ഇവമേല്‍ ബാവായും പുത്രനും റൂഹാദക്കുദിശായും സാക്ഷി. ആമ്മീന്‍. 

ഇങ്ങനെ പടിയോല എഴുതി എഴുത്തിട്ടു കഴിഞ്ഞശേഷം പടിയോല മിഷണറി പാതിരിമാര്‍ നമ്മളെ ഉപദ്രവിക്കാതിരിപ്പാനായിട്ടു ഒരു ............................. വിട്ടു മാത്രമേ ആയിതീര്‍ന്നിട്ടുള്ളു എന്നും എത്രയുംവേഗത്തില്‍ അന്ത്യോക്യയില്‍ നിന്നും ബാവാന്മാരെ അയക്കുന്നതിനു എഴുതിക്കൊടുത്തയച്ചുകൊള്ളാമെന്നും മെത്രാപ്പോലീത്തായോടു ഞാന്‍ പറഞ്ഞുകൊണ്ടും അത്താനാസ്യോസ് ബാവായെ അയച്ചപ്പോള്‍ തൊട്ടു അന്ത്യോഖ്യായ്ക്കു ഞാന്‍ എഴുതി തുടങ്ങിയ വിവരം മെത്രാപ്പോലീത്താ അറികകൊണ്ടും അകമെ നീരസം ഉറയ്ക്കയും ചെയ്തു എങ്കിലും മെത്രാപ്പോലീത്താ മറിഞ്ഞേക്കുമോ എന്നുള്ള ഭയംകൊണ്ടു ഞാന്‍ കൂട്ടാക്കാതെ ചേര്‍ന്നു നില്‍ക്കയും ചെയ്തു. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...